ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും കൂടുതല്‍ പോളിംഗ് പശ്ചിമബംഗാളിലും കുറവ് പോളിംഗ് ജമ്മുകാശ്മീരിലും രേഖപ്പെടുത്തി. ആറാം ഘട്ടത്തിലെ ശ്രദ്ധാകേന്ദ്രകേന്ദങ്ങളായ ദില്ലിയിലും താരതമ്യേനെ കുറഞ്ഞ പോളിംഗാണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകളിൽ വോട്ടിങ് ശതമാനത്തിൽ വ്യത്യാസം ഉണ്ടായേക്കാം. ഉച്ചകഴിഞ്ഞ് 3 മണി വരെ 49.2% പോളിംഗാണ് രേഖപ്പെടുത്തിയിരുന്നത്.
രാജ്യത്തെ 58 മണ്ഡലങ്ങളിലാണ് ഇന്ന് ജനം വിധിയെഴുതിയത്. ആറു സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്ര ഭരണപ്രദേശങ്ങളിലും ജനമിന്ന് പോളിംഗ് ബൂത്തിലെത്തി. 889 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 543 ലോക്‌സഭാ സീറ്റുകളിൽ 486 എണ്ണത്തിലും വോട്ടെടുപ്പ് പൂർത്തിയായി.
പശ്ചിമ ബംഗാളില്‍ പല ബൂത്തുകളിലും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജമ്മു കശ്മീരിലെ അനന്ദ്നാഗ് രജൗരിയില്‍ പോളിംഗ് ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തെന്നാരോപിച്ച് പിഡിപി അദ്ധ്യക്ഷ മെഹബൂബ മുഫ്തി പൊലീസ് സ്റ്റേഷനില്‍ കുത്തിയിരിപ്പ് സമരം നടത്തി.
മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…
കേരളത്തിലെ യാത്രക്കാർക്ക് കോളടിക്കുമോ? |VANDEBHARAT|
കശ്മീർ: ലോകത്തിലെ ഏറ്റവും ഉയരമേറിയ റെയിൽവേ പാലമായ ചെനാബ് ആർച്ച് ബ്രിഡ്ജിലൂടെ സങ്കൽദാൻ-റീസി ട്രെയിൻ ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി…
പാലക്കാട്: തൃത്താലയില്‍ വാഹനപരിശോധനയ്ക്കിടെ എസ്‌ഐയെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. വാഹനം ഓടിച്ചിരുന്ന 19 കാരന്‍…
കോവിഡിന് ശേഷം ആശങ്കയോടെ ലോകം, ഇനിയെന്ത് ? |JAPAN|
ദില്ലി: വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പരീക്ഷണയോട്ടം ഓഗസ്റ്റിൽ നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പൂർണമായ…