കാണാതായ പതിമൂന്ന് കാരി
കഴക്കൂട്ടത്ത് നിന്നു വീടു വിട്ടുപോയ ശേഷം വിശാഖപട്ടണത്തുനിന്ന് കണ്ടെത്തി തിരിച്ചെത്തിച്ച അസം സ്വദേശിനിയായ പതിമൂന്നു വയസുകാരിയെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റി. കുട്ടി വീട്ടുകാര്‍ക്കൊപ്പം പോകാന്‍ തയാറാകാത്തതോടെയാണ് കുട്ടിയെ ശിശു ക്ഷേമ സമിതിയിലേക്ക് മാറ്റിയത് . കൊണ്ടുപോകാന്‍ എത്തിയ മാതാപിതാക്കള്‍ നിര്‍ബന്ധിച്ചതോടെ കുട്ടി കരഞ്ഞു. ഇതോടെ പൊലീസ് ഇടപെട്ട് മാതാപിതാക്കളെ വീട്ടിലേക്കു മടക്കി അയച്ചു. നേരത്തെ കുട്ടിയെ കണ്ടെത്തിയപ്പോഴും മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങുന്നില്ലെന്നും അസമിലെ മുത്തശ്ശന്റെയും മുത്തശ്ശിയോടെയും അടുക്കലേക്ക് പോകണമെന്നുമായിരുന്നു പറഞ്ഞിരുന്നത്. പിന്നീട് കുട്ടി മാതാപിതാക്കളുടെ അടുത്തേക്ക് മടങ്ങാൻ സമ്മതമറിയിക്കുകയും ചെയ്തു. എന്നാൽ ഇന്ന് വീണ്ടും കുട്ടി തീരുമാനംമാറ്റുകയായിരുന്നു.
കുറച്ചുദിവസങ്ങള്‍ കൂടി കുട്ടിക്ക് കൗണ്‍സിലിങ് നല്‍കും. തുടര്‍ന്നും മാതാപിതാക്കള്‍ക്കൊപ്പം പോയില്ലെങ്കില്‍ കുട്ടിയുടെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കാനാണ് തീരുമാനം. കുട്ടിക്ക് പഠനത്തിനുള്ള സൗകര്യം ഉള്‍പ്പെടെ സിഡബ്ല്യുസി ഒരുക്കും. അതല്ല അസമിലുള്ള മുത്തശ്ശന്റെയും മുത്തശ്ശിയുടെയും അടുത്തേക്കു പോകാനാണ് ആഗ്രഹമെങ്കില്‍ അവിടേക്ക് അയയ്ക്കാനാണ് അധികൃതരുടെ തീരുമാനം.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…