അംബികേഷ് മഹാപത്ര
കൊൽക്കത്ത : പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ കളിയാക്കുന്ന തരത്തിലുള്ള കാർട്ടൂൺ പങ്കുവച്ചതിന് ക്രിമിനൽ കേസ് ചുമത്തപ്പെട്ട സർവകലാശാല അദ്ധ്യാപകനനെ ഒടുവിൽ കേസിൽ നിന്ന് സ്വതന്ത്രനാക്കി. 11 വർഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ജാദവ്പൂർ യൂണിവേഴ്‌സിറ്റിയിലെ കെമിസ്ട്രി പ്രൊഫസർ അംബികേഷ് മഹാപത്ര തനിക്കർഹിച്ച നീതി നേടിയെടുത്തത്.
2012 ഏപ്രിൽ 12നായിരുന്നു കേസിനാസ്പദമായ സംഭവത്തിന് മഹാപത്രയ്‌ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. അദ്ദേഹത്തിനൊപ്പം കാർട്ടൂൺ പങ്കുവച്ച മറ്റൊരാളും കേസിൽ അറസ്റ്റിലായി. എന്നാൽ വിചാരണ അവസാനിക്കുന്നതിന് മുമ്പ് 2019ൽ 80-ാം വയസിൽ ഇയാൾ മരിച്ചു. ഇരുവർക്കും കോടതി ജാമ്യം അനുവദിച്ചിരുന്നു.
കേസ് രജിസ്റ്റർ ചെയ്ത് 11 വർഷത്തിന് ശേഷം കേസ് വീണ്ടും പരിഗണിച്ച ആലിപൂർ ജില്ലാ കോടതി കീഴ്‌ക്കോടതിയുടെ ഉത്തരവ് റദ്ദാക്കുകയായിരുന്നു. മഹാപത്രയ്‌ക്കെതിരായ ക്രിമിനൽ കേസ് പിൻവലിക്കണമെന്ന് ജില്ലാ കോടതി നിർദേശിച്ചു. സർക്കാരിനെതിരെ ഉയരുന്ന വിമർശനങ്ങളെ നിശബ്ദമാക്കാൻ പാർട്ടി ഗുണ്ടകളും പോലീസും ബംഗാൾ സർക്കാരും ചേർന്ന് ഗൂഢാലോചന നടത്തിയതായി അദ്ദേഹം പറഞ്ഞു.
ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും മുകുൾ റോയും ഉൾപ്പെടുന്ന ഒരു കാർട്ടൂൺ ചിത്രം ഇ-മെയിൽ മുഖേന പങ്കുവച്ചുവെന്നാരോപിച്ച് ഐടി ആക്ട് പ്രകാരമായിരുന്നു 2012ൽ മഹാപത്രയ്‌ക്കെതിരെ കേസെടുത്തത്.
മസാല ബോണ്ട് കേസിൽ തുടർ നടപടികളുമായി ഇഡിയ്ക്ക് മുന്നോട്ടുപോകാം. കിഫ്ബി ചെയര്‍മാൻ എന്ന നിലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ളവര്‍ക്ക്…
ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…
ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…
ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…
തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…