ഭോപ്പാൽ:കോൺഗ്രസ്സിന് തിരിച്ചടി. മധ്യപ്രദേശിൽ പ്രതിപക്ഷ സ്ഥാനം രാജിവെച്ച് കോൺഗ്രസ് നേതാവ് കമൽനാഥ്. മുൻ മുഖ്യമന്ത്രിയായിരുന്ന കമൽനാഥിന്റെ രാജി കോൺഗ്രസ് ഹൈക്കമാൻഡ് സ്വീകരിച്ചതായും പുതിയ പ്രതിപക്ഷ നേതാവായി ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചെന്നുമാണ് പുറത്തുവരുന്ന വിവരം.
എന്നാൽ കോൺഗ്രസ് ലെജിസ്ലേറ്റർ പാർട്ടിയുടെ നേതാവായി നിന്നുകൊണ്ട് പാർട്ടിക്ക് നൽകിയ സംഭാവനകളെ അഭിനന്ദിക്കുകയാണെന്നും കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി രാജി സ്വീകരിച്ചതായും കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ അറിയിച്ചു.
അതേസമയം പുതിയ പ്രതിപക്ഷ നേതാവായി കോൺഗ്രസ്സ് നേതാവ് ഡോ. ഗോവിന്ദ് സിംഗിനെ നിയമിച്ചു. മധ്യപ്രദേശിലെ ലഹാർ നിയമസഭ മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയും മുതിർന്ന കോൺഗ്രസ് നേതാവുമാണ് ഇദ്ദേഹം. 2023 അവസാനത്തോടെയാണ് മധ്യപ്രദേശിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്.
ദില്ലി: മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ വച്ച് കൈയ്യേറ്റം ചെയ്യപ്പെട്ടന്ന രാജ്യസഭാംഗം സ്വാതി മലിവാളിന്‍റെ പരാതിയിൽ കേസെടുത്ത് പോലീസ്. അരവിന്ദ്…
കോഴിക്കോട്: പന്തീരങ്കാവ് ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കാനൊരുങ്ങി അന്വേഷണസംഘം. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള…
അപസർപ്പക കഥകളും മുത്തശ്ശി കഥകളും യാഥാർഥ്യമാകുന്ന ഒരു നാട് ! പാപ്പുവ ന്യൂഗിനിയയുടെ വിശേഷങ്ങൾ
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…