ഭോപാൽ: രണ്ടുവയസുകാരി 300 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണു. മദ്ധ്യപ്രദേശിലെ സെഹോർ ജില്ലയിലാണ് അപകടമുണ്ടായത്. കുട്ടി 20-30 അടി താഴ്ചയിൽ കുടുങ്ങിക്കിടക്കുകയാണ്. മണ്ണുമാന്തി യന്ത്രങ്ങളുടെ അടക്കം സഹായത്തോടെ 24 മണിക്കൂറായി രക്ഷാപ്രവർത്തനം നടക്കുകയാണ്. എന്നാൽ പാറ കാരണം കുട്ടിയെ രക്ഷിക്കാൻ സമയമെടുക്കുമെന്ന് സെറോൾ ജില്ല കലകട്ർ ആശിഷ് തിവാരി പറഞ്ഞു.
നിലം കുഴിക്കുന്നതിനനുസരിച്ച് പെൺകുട്ടി താഴോട്ട് പോവുകയാണെന്നും ഓക്സിജൻ നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുംഗോളി ഗ്രാമത്തിൽ വയലിൽ കളിച്ചുകൊണ്ടിരിക്കെയാണ് പെൺകുട്ടി കുഴൽകിണറിലേക്ക് വീണത്. കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…
ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…
കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി