തൃശൂര്‍: വിയ്യൂര്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി. മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാര്‍ ഉള്‍പ്പെടെ 41 പേര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചത്. തടവുകാരെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ജയില്‍ ഡിജിപി ഋഷിരാജ് സിംഗാണ് നടപടി സ്വീകരിച്ചത്.
വെള്ളിയാഴ്ച രാവിലെ ജയിലില്‍ ഋഷിരാജ് സിംഗ് മിന്നല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനിടെ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിക്കുന്നതായി 30 തടവുകാരാണ് പരാതിപ്പെട്ടത്. ഇതേതുടര്‍ന്നു തടവുകാരെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ഡോക്ടര്‍റുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ഡിജിപിയുടെ നടപടി.
മൂന്ന് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരെ സസ്പെന്‍ഡു ചെയ്യുകയും 38 പേരെ സ്ഥലംമാറ്റുകയും ചെയ്തു. ഇന്ന് ഉച്ചയോടെയാണ് ഉത്തരവിറങ്ങിയത്. തടവുകാരുടെ തുടര്‍ പരിശോധനയ്ക്കായി ജയില്‍ ഡിഐജിയെ ഋഷിരാജ് സിംഗ് ചുമതലപ്പെടുത്തി.
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ മർദ്ദിച്ചുവെന്ന പരാതി ബിജെപി ഗൂഢാലോചനയെന്ന ദില്ലി മന്ത്രി അതിഷിയുടെ ആരോപണത്തിൽ…
പൊലിഞ്ഞുപോയ പഴങ്കഥ പൊക്കിക്കൊണ്ട് വന്ന് ഏഷ്യാനെറ്റ്! കാവി വൽക്കരണത്തിന്റെ യദാർത്ഥ കഥയിതാ #india #cricket #asianet #bjp
തിരുവനന്തപുരം : കോൺഗ്രസിനുള്ളിൽ വീണ്ടും ഗ്രൂപ്പ് വഴക്ക് രൂക്ഷമാകുന്നു. കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ ഹൈക്കമാൻഡിൽ പരാതി നൽകാൻ എ ഗ്രൂപ്പ്…
ഇസ്രായേലിനെ തെറിവിളിച്ച് ഹമാസിനെ പൂജിച്ച് നടക്കുന്ന മലയാളികൾ ഇത് കാണണം! തീ-വ്ര-വാ-ദി-കൾ സമാഹരിച്ച പണത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങളിതാ! #israel #india…
തെങ്കാശി കുറ്റാലം വെള്ളച്ചാട്ടത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിദ്യാർത്ഥിയെ കാണാതായി. തിരുനെൽവേലി സ്വദേശി അശ്വിനെയാണ് (17) കാണാതായത്. അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും…