Featured

വർഷങ്ങളായി നടന്നുവരുന്ന അഗസ്ത്യാർകൂട തീർത്ഥാടനം അട്ടിമറിച്ച് പിണറായി

തെക്കൻ കേരളത്തിലെ പുരാതനമായ ഒരു വനതീർത്ഥാടന കേന്ദ്രമാണ് അഗസ്ത്യാർകൂടം. പശ്ചിമ ഘട്ടത്തിൽ ആറായിരത്തിലേറെ ഉയരമുള്ള കൊടുമുടിയാണ് അഗസ്ത്യാര്കൂടം. ഈ കൊടുമുടിയുടെ ഏറ്റവും ഉയരത്തിലാണ് അഗസ്ത്യ പ്രതിഷ്ഠയുള്ളത്. ഈ അഗസ്ത്യ പ്രതിഷ്ഠയിൽ വനവാസികളാണ് സ്ഥിരമായി പൂജയും മറ്റ് ചടങ്ങുകളും നടത്താറുള്ളത്. വർഷത്തിലൊരിക്കൽ മകരവിളക്ക് മുതൽ ശിവരാത്രി വരെയുള്ള ദിവസങ്ങളിൽ വനം വകുപ്പ് നൽകുന്ന പാസിന്റെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ട്. വന്യമായ ഭൂപ്രകൃതിയുടെ അഗസ്ത്യ സന്നിധിയിലെത്തി പൂജകളും വഴിപാടുകളും കഴിച്ച് പ്രസാദവുമായി അനേകം ഭക്തർ മടങ്ങുന്ന പാരമ്പര്യമുണ്ട്. പക്ഷെ കഴിഞ്ഞ വര്ഷം മുതൽ പിണറായി സർക്കാർ ഈ തീർത്ഥാടനം അട്ടിമറിക്കാൻ ശ്രമിക്കുന്നു.

ട്രക്കിങ് എന്ന പേരിൽ ഭക്തർക്ക് പകരം വിനോദ സഞ്ചാരികളെ അഗസ്ത്യ സന്നിധിയിലേക്ക് കയറ്റിവിടാനും തീർത്ഥാടനം നിരുത്സാഹപ്പെടുത്താനുമാണ് സർക്കാരിന്റെ ശ്രമം. ഈ വർഷത്തെ അഗസ്ത്യാർകൂട തീർത്ഥാടനം ജനുവരി 14 മുതൽ ഫെബ്രുവരി 26 വരെയാണ്. പരമാവധി 100 പേർക്കാണ് ഒരുദിവസം പ്രവേശനം. ബോണക്കാട്, അതിരുമല എന്നിവിടങ്ങളിൽ ഇക്കോ-ഡെവലപ്മെന്റ് കമ്മിറ്റിയുടെ കാന്റീനുകൾ ഉണ്ടാകും. വനം വകുപ്പിന്റെ വെബ്സൈറ്റ് വഴിയാണ് ഓൺലൈൻ ബുക്കിംഗ് അനുവദിക്കുക. അക്ഷയ കേന്ദ്രങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ എത്തുന്നവർ അവരുടെയും ടീം അംഗങ്ങളുടെയും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ പകർപ്പുകൂടി കൊണ്ടുവരണം. 1331 രൂപയാണ് ഒരാൾക്കുള്ള ടിക്കറ്റ് നിരക്ക്. പരമാവധി 10 പേരുകൾ മാത്രമേ ഒരു ടിക്കറ്റിൽ ഉൾപ്പെടുത്താൻ സാധിക്കൂ. ദുർഘടമായ വനപ്രദേശങ്ങളിലൂടെയുള്ള യാത്ര ആയതിനാൽ നല്ല ശാരീരികക്ഷമതയുള്ളവർ മാത്രമേ പങ്കെടുക്കാവൂ. 14 വയസ്സിന് താഴെയുള്ള കുട്ടികൾ പാടില്ല. സ്ത്രീകൾക്കും അപേക്ഷിക്കാം. പ്രത്യേക പരിഗണനയുണ്ടായിരിക്കില്ല. കോവിഡ് കാലമായതിനാൽ രണ്ട് ഡോസ് വാക്സിനേഷൻ എടുത്തതിന്റെ സർട്ടിഫിക്കറ്റ് പകർപ്പും അല്ലെങ്കിൽ യാത്രയ്ക്ക് 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റും ഉള്ളവരെ യാത്രയ്ക്ക് അനുവദിക്കും.

ടിക്കറ്റ് പ്രിന്റൗട്ടിന്റെ പകർപ്പും ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡിന്റെ ഒറിജിനലും സഹിതം വിതുര ബോണക്കാടുള്ള ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷനിൽ ട്രക്കിങ് ദിവസം രാവിലെ ഏഴിന് എത്തണം. എല്ലാവരും സത്യപ്രസ്താവന ഒപ്പിട്ട് നൽകണം. പത്ത് പേരടങ്ങുന്ന ഓരോ ഗ്രൂപ്പിനും ഇക്കോ ഡെവലപ്മെന്റ് കമ്മിറ്റി വഴി ഗൈഡിനെ ഏർപ്പെടുത്തും. ഇതുവരെയുള്ള കാര്യങ്ങൾ നല്ലതാണ്. വനപ്രദേശമായതിനാൽ പ്ലാസ്റ്റിക്, മദ്യം, മറ്റ് ലഹരിവസ്തുക്കൾ എന്നിവ ഒപ്പം കൊണ്ടുപോകാനാവില്ല. പക്ഷെ ഈ വര്ഷം മുതൽ ഈ നിരോധിത വസ്തുക്കളോടൊപ്പം പൂജാ ദ്രവ്യങ്ങളും ചേർത്തിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം. അതായത് ഒരു തീർത്ഥാടന കേന്ദ്രത്തെ വെറുമൊരു ട്രക്കിങ് കേന്ദ്രമാക്കാനുള്ള കമ്മ്യൂണിസ്റ്റുകളുടെ ഗൂഡാലോചനയാണിത്. മലമുകളിൽ നിന്നും ഭക്തരെ ഇറക്കിവിടുന്ന സർക്കാർ നയം പ്രതിഷേധാർഹമാണ്.

Kumar Samyogee

Recent Posts

എഴുത്തുകാരനും സാഹിത്യപ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ ‘സ്നേഹപൂർവ്വം വേണു’ പ്രകാശനം ചെയ്‌തു ! കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഒ എൻ വി കുറുപ്പിന്റെ സഹധർമ്മിണി സരോജിനിക്ക് പുസ്തകം കൈമാറി

പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…

17 hours ago

എം എൽ എയെ നഗര സഭ ഇറക്കിവിടുമോ ? മേയർ പറയുന്നത് ഇതാണ് I VK PRASHANTH MLA

കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…

18 hours ago

കൗൺസിലറുടെ ഓഫീസ് എം എൽ എ കയ്യേറിയത്തിനെ കുറിച്ച് മുൻ കൗൺസിലർ മധുസൂദനൻ നായർ I MADHUSOODANAN NAIR

വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…

19 hours ago

തനിക്ക് മാറാൻ സൗകര്യം ഇല്ല ആരുടെ ബുദ്ധിമുട്ടും പ്രശ്നമല്ല

ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…

20 hours ago

പതിനായിരങ്ങൾ അലവൻസ് കിട്ടുന്ന എം എൽ എയ്ക്ക് ഓഫീസ് നൽകിയിരിക്കുന്നത് 832 രൂപ വാടകയ്ക്ക്

ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…

20 hours ago

ഭാരതത്തിന്റെ കരുത്ത് ലോകം തിരിച്ചറിഞ്ഞു! 2025-ലെ വൻ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…

22 hours ago