ദില്ലി: ഒരു ദിവസത്തെ നേരിയ ആശ്വാസത്തിന് ശേഷം ദില്ലിയിലെ വായുമലിനീകരണം വീണ്ടും രൂക്ഷമായി. അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ കഴിഞ്ഞ ദിവസം സുപ്രീംകോടതി പുറപ്പെടുവിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഉന്നത തല യോഗം വിളിച്ചു. ഇന്ന് ഉച്ചയ്ക്ക് സെക്രട്ടേറിയറ്റിൽ ആണ് യോഗം വിളിച്ചിരിക്കുന്നത്. ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട്, റവന്യൂ മന്ത്രി അതിഷി, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
അതേസമയം, കൊണാട്ട് പ്ലേസിലെ സ്മോഗ് ടവർ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടർന്ന് ഉടൻ തുറന്നേക്കും. ഇതിന്റെ ഭാഗമായി മെയിന്റനൻസ് ആൻഡ് സർവീസ് വിഭാഗം ഉദ്യോഗസ്ഥർ സ്മോഗ് ടവറിൽ എത്തിയിട്ടുണ്ട്. സ്മോഗ് ടവറുകൾ അടച്ചുപൂട്ടിയതിനെതിരേ ഡൽഹി മലിനീകരണ നിയന്ത്രണ സമിതി (സിപിസിസി) ചെയർമാൻ അശ്വനി കുമാറിനെ സുപ്രീം കോടതി ചൊവ്വാഴ്ച വിളിച്ചുവരുത്തുകയും ടവറുകൾ ഉടൻ പ്രവർത്തനക്ഷമമാക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് നടപടി. 2021ൽ നിർമ്മിച്ച 24 മീറ്റർ ഉയരമുള്ള സ്മോഗ് ടവറിന് സെക്കൻഡിൽ ഒരു കിലോമീറ്റർ ചുറ്റളവിൽ 1,000 ക്യുബിക് മീറ്റർ വായു ശുദ്ധീകരിക്കാനുള്ള ശേഷിയുണ്ടായിരുന്നു.
രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കിയതിന് പിന്നാലെ പ്രതികരണവുമായി പൗരത്വ നിയമഭേദഗതി നിയമപ്രകാരം ഇന്ത്യൻ പൗരത്വം ലഭിച്ച…
വിനായകനെ കൽപ്പാത്തി ക്ഷേത്രത്തിൽ നിന്ന് പുറത്താക്കിയോ? കമ്മി മദ്ധ്യമത്തിന്റെ വാദം പൊളിയുന്നു!! #vinayakan #kalpatthy #actor #palakkad #onlinemedia
ബിജെപിക്ക് അട്ടിമറി ! പുതിയ പ്രവചനവുമായി തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ#loksabhaelection2024 #bjp
റാഞ്ചി : കള്ളപ്പണക്കേസിൽ ജാർഖണ്ഡ് മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇഡി. കോൺഗ്രസ് നേതാവും ജാർഖണ്ഡിലെ ഗ്രാമവികസന മന്ത്രിയുമായ ആലംഗീർ ആലത്തെ…
സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. തലസ്ഥാന നഗരമായ ബ്രാട്ടിസ്‌ലാവയിൽനിന്നു 150 കിലോമീറ്ററോളം അകലെ ഹാൻഡ്‌ലോവയിൽ പാർട്ടി പരിപാടിയിൽ പങ്കെടുത്ത…