ലക്‌നൗ: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷൻ മഹന്ത് നരേന്ദ്ര ഗിരിയെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ അദ്ദേഹം കഴിയുന്ന മഠത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
കയറിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് സംശയമുണ്ടെന്ന് പ്രയാഗ് രാജ് പോലീസ് സൂപ്രണ്ട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവത്തിൽ ഫോറൻസിക് സംഘം അടക്കമുള്ള വിവിധ സർക്കാർ ഏജൻസികൾ മഠത്തിലെത്തി പരിശോധനകൾ നടത്തിയിട്ടുണ്ട്. പരിശോധനയിൽ ഒരു കുറിപ്പ് കണ്ടെത്തിയതായി റിപ്പാർട്ടുകളിൽ പറയുന്നു.
അദ്ദേഹത്തിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ളവർ അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
‘അങ്ങേയറ്റം ദുഖകരമാണെന്നായിരുന്നു’ പ്രധാനമന്ത്രിയുടെ പ്രതികരണം. ആത്മീയ പാരമ്പര്യങ്ങളിൽ അർപ്പിതനായിരുന്നുവെങ്കിലും അദ്ദേഹം സമൂഹത്തിലെ വിവിധ കോണുകളിലുള്ളവരെ ഒരുമിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ‘ഇത് നികത്താനാകാത്ത നഷ്ടമാണെന്നായിരുന്നു’ യോഗി ആദിത്യനാഥിന്റെ പ്രതികരണം.
അതേസമയം, മഹന്ത് നരേന്ദ്ര ഗിരി കൊല്ലപ്പെട്ടുവെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹത്തിന്റെ ശിഷ്യനായ ആനന്ദ് ഗിരി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഖലിസ്ഥാനി പന്നുവിനെ യുഎസില്‍ കൊ-ല-പ്പെ-ടു-ത്താ-ന്‍ ഇന്ത്യയുടെ അറിവോടെ ശ്രമിച്ചു എന്ന ആരോപണത്തിനു തെളിവായി 15 പേജുള്ള കുറ്റപത്രമാണ് മാന്‍ഹാറ്റന്‍ കോടതിയില്‍…
എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി. ജയരാജന്‍ തെരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പരിശോധിച്ചെന്നും അത്…
മൂന്നു സംസ്ഥാനങ്ങളിൽ കോൺഗ്രസിന് ലഭിച്ച തിരിച്ചടി പാർട്ടി ഇനിയൊരിക്കലും മറക്കാനിടയില്ല |BJP| #JAYARAJAN #cpm #bjp #modi #amitshah
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിന് മുന്നിലെ സമരം പുനരാരംഭിച്ച് ഐസിയു പീഡനക്കേസ് അതിജീവിത. മുഖ്യമന്ത്രിയുടെ ഓഫീസ് തലത്തിൽ ഇടപെടലുണ്ടായിട്ടും…
ഡ്രൈവര്‍ യദുവിനെ പിന്തുണച്ച് കെഎസ്ആര്‍ടിസിയിലെ പ്രമുഖ ഭരണപക്ഷ യൂണിയനുകളും രംഗത്തുണ്ട്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ…
ഇന്ത്യയില്‍ മാത്രമല്ല തെരഞ്ഞൈടുപ്പു ചൂട്. കാനഡയും യുഎസും തിരഞ്ഞെടുപ്പിന്റെ തിരക്കുകളിലേയ്ക്കു അതിവേഗം. കടക്കുകയാണ്. വരുന്ന സെപ്റ്റംബറില്‍ കാനഡയിലും നവംബറില്‍ യു…