International

വിഘടനവാദികൾക്ക് യുഎഇ ആയുധങ്ങൾ എത്തിച്ചുവെന്ന് ആരോപണം !! സൗദി അറേബ്യയുടെ വ്യോമാക്രമണത്തിന് പിന്നാലെ യെമനിൽ അടിയന്തരാവസ്ഥ!

തുറമുഖ നഗരമായ മുക്കല്ലയിൽ സൗദി അറേബ്യ നടത്തിയ വ്യോമാക്രമണത്തെത്തുടർന്ന് യെമനിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. അതിർത്തിയിൽ 72 മണിക്കൂർ നിരോധനവും ഏർപ്പെടുത്തിയിട്ടുണ്ട്. യുഎഇയുമായുള്ള സുരക്ഷാ കരാർ അവസാനിപ്പിക്കുന്നതായും യമനിലെ ഹൂതി വിരുദ്ധ സർക്കാർ അറിയിച്ചു.

യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ (UAE) നിന്ന് തെക്കൻ യമനിലെ വിഘടനവാദി ഗ്രൂപ്പായ സതേൺ ട്രാൻസിഷണൽ കൗൺസിലിന് (STC) അയച്ച ആയുധശേഖരം ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് സൗദി അറേബ്യയുടെ വിശദീകരണം. എന്നാൽ, ഈ കപ്പലുകളിൽ ആയുധങ്ങൾ ഉണ്ടായിരുന്നില്ലെന്നും യുഎഇ സൈന്യത്തിനായുള്ള സാധനങ്ങളായിരുന്നുവെന്നും വ്യക്തമാക്കിയ യുഎഇ , സൗദിയുടെ നടപടിയിൽ വലിയ അത്ഭുതം പ്രകടിപ്പിച്ചു. യമനിലെ ഹൂതി വിമതർക്കെതിരെയുള്ള പോരാട്ടത്തിൽ സഖ്യകക്ഷികളായ സൗദിയും യുഎഇയും തമ്മിലുള്ള ഭിന്നത ഈ സംഭവത്തോടെ മറനീക്കി പുറത്തുവന്നിരിക്കുകയാണ്.

മുക്കല്ല തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലുകളിൽ നിന്ന് ആയുധങ്ങളും യുദ്ധവാഹനങ്ങളും ഇറക്കുന്നത് നിരീക്ഷണ വിമാനങ്ങളിലൂടെ സ്ഥിരീകരിച്ച ശേഷമാണ് പരിമിതമായ തോതിൽ വ്യോമാക്രമണം നടത്തിയതെന്ന് സൗദി സൈനിക വക്താവ് അറിയിച്ചു. ഈ ആയുധങ്ങൾ മേഖലയിലെ സമാധാനത്തിന് ഭീഷണിയാണെന്നും സൗദി വ്യക്തമാക്കി. അതേസമയം, ഹദ്രാമൗട്ട് മേഖലയിൽ തദ്ദേശീയ ഗോത്രവർഗ്ഗക്കാരെ അടിച്ചമർത്താനാണ് സൗദി ശ്രമിക്കുന്നതെന്ന് എസ്ടിസി ആരോപിച്ചു. യുഎഇ പിന്തുണയോടെ എസ്ടിസി കഴിഞ്ഞ ദിവസങ്ങളിൽ ദക്ഷിണ യമനിൽ വലിയ തോതിൽ പ്രദേശം പിടിച്ചടക്കിയത് സൗദിയെ പ്രകോപിപ്പിച്ചിരുന്നു.

ആക്രമണത്തിന് പിന്നാലെ, സൗദി അനുകൂലിയായ യമൻ പ്രസിഡൻഷ്യൽ കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലിമി കർശന നടപടികൾ പ്രഖ്യാപിച്ചു. യുഎഇയുമായുള്ള സംയുക്ത പ്രതിരോധ കരാർ റദ്ദാക്കിയ അദ്ദേഹം, 24 മണിക്കൂറിനുള്ളിൽ എല്ലാ യുഎഇ സൈനികരും യെമൻ വിട്ടുപോകണമെന്ന് ഉത്തരവിട്ടു.
യമനിലെ ആഭ്യന്തരയുദ്ധം വീണ്ടും രൂക്ഷമാകുന്നത് ചെങ്കടൽ മേഖലയിലെ സുരക്ഷയെയും ആഗോള എണ്ണവിപണിയെയും ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ ആശങ്ക പ്രകടിപ്പിച്ചു. സമാധാന ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ സഖ്യകക്ഷികൾ തമ്മിലുള്ള ഈ പോരാട്ടം യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കങ്ങൾക്ക് വലിയ തിരിച്ചടിയാണ്. നിലവിൽ യമൻ അതിർത്തിയിൽ സൗദി അറേബ്യ ഏകദേശം 20,000 സൈനികരെ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ എല്ലാ കക്ഷികളും സംയമനം പാലിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് അഭ്യർത്ഥിച്ചു.

Anandhu Ajitha

Recent Posts

ന്യായീകരണ തൊഴിലാളികൾ പാർട്ടി വിടുന്നു ! സിപിഎം വല്ലാത്ത പ്രതിസന്ധിയിൽ I REJI LUCKOSE

ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…

19 hours ago

പാലക്കാട്ട് ബിജെപിയ്ക്കനുകൂലമായി രാഷ്ട്രീയ കാലാവസ്ഥ ! പൊതു സമ്മതൻ വരുമോ ? UNNI MUKUNDAN

പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…

19 hours ago

2026-27 സാമ്പത്തിക വർഷത്തെ കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന്

തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…

19 hours ago

നിയമസഭാ തെരഞ്ഞെടുപ്പിൽ വികസനത്തിന് പകരം രാഷ്ട്രീയം പറയാൻ സിപിഎം തീരുമാനം I KERALA ASSEMBLY

അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…

20 hours ago

ഇന്ത്യയെ വെടിനിർത്തലിന് പ്രേരിപ്പിക്കാൻ പാകിസ്ഥാൻ ചെലവാക്കിയത് 45 കോടി I OPERATION SINDOOR

ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…

21 hours ago

മാറാട് കലാപം : ചാരം മൂടിയ കനലുകൾ വീണ്ടും നീറിപ്പുകയുമ്പോൾ !!!

'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…

22 hours ago