റാഹത് റാവു
കാനഡ കേന്ദ്രീകരിച്ച് നടക്കുന്ന ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്ന പാക് വംശജനായ കനേഡിയൻ വ്യവസായി അജ്ഞാതന്റെ ആക്രമണത്തിനിരയായി. ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ സറേ നഗരത്തിൽ ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിൻ്റെ മരണത്തെ തുടർന്നുള്ള പ്രതിഷേധത്തിലുടനീളം പങ്കാളിയായിരുന്ന രഹത് റാവുവാണ് ആക്രമിക്കപ്പെട്ടത്.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച 25 വയസ് പ്രായമുള്ള അജ്ഞാതനായ യുവാവ് രഹത് റാവുവിനെ തീകൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു.. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. പാക് ചാര സംഘടനയായ ഐഎസ്ഐയുമായി റാവുവിന് ബന്ധമില്ലെന്നാണ് പ്രാഥമിക വിവരം. അതേസമയം റാവുവിനെ തീകൊളുത്തിയ പ്രതിയുടെ ഫോട്ടോ കനേഡിയൻ പോലീസ് പുറത്തുവിട്ടു.
കഴിഞ്ഞ വർഷം ജൂൺ 18നാണ് സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്ത് നിജ്ജർ വെടിയേറ്റ് മരിക്കുന്നത്. ഇന്ത്യൻ സർക്കാർ പുറത്തിറക്കിയ ഭീകരന്മാരുടെ പട്ടികയിൽ ഉൾപ്പെടെ ഇയാളുടെ പേര് ഉൾപ്പെട്ടിരുന്നു. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാരുടെ പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചതിനെത്തുടർന്ന് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരുന്നു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…