Kerala

കെ റെയിൽ: ”ബലപ്രയോഗത്തിലൂടെ ജനങ്ങളെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്”; സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ്

കൊച്ചി: കെ റെയിലിനെതിരെ ശക്തമായ പ്രതിഷേധങ്ങളാണ് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞദിവസങ്ങളിൽ ബിജെപിയുൾപ്പെടെയുള്ള പാർട്ടികൾ ജനങ്ങൾക്കൊപ്പം നിന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇപ്പോഴിതാ ശക്തമായ ജനരോക്ഷത്തിനിടയിലും കെ-റെയിൽ പദ്ധതിയുമായി മുൻപോട്ട് പോകുന്ന സംസ്ഥാന സർക്കാരിനെ കടന്നാക്രമിച്ച് ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുംതോട്ടം(Archbishop Of Changanassery Against K Rail). ദീപികയിൽ എഴുതിയ ലേഖനത്തിലാണ് സംസ്ഥാന സർക്കാരിനെ വിമർശിച്ച് അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.

ബലപ്രയോഗത്തിലൂടെയല്ല മറിച്ച് പ്രശ്‌നം സർക്കാർ സംയമനത്തോടേ കൈകാര്യം ചെയ്യണമെന്നും മാർ ജോസഫ് പെരുംതോട്ടം ആവശ്യപ്പെട്ടു. എന്നാൽ അധികാരവും ശക്തിയും ഉപയോഗിച്ച് കെ റെയിൽ സമരങ്ങളെ സർക്കാർ അടിച്ചമർത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. കെ-റെയിലുമായി ബന്ധപ്പെട്ടുള്ള ജനങ്ങളുടെ ഉത്കണ്ഠകളും വേദനകളും ഞങ്ങളുടേതുമാണ്. ഇരകളെ സന്ദർശിച്ചാൽ അതിനെ സർക്കാർ രാഷ്‌ട്രീയവൽക്കരിക്കുന്നു . ബലപ്രയോഗത്തിലൂടെ നിശബ്ദരാക്കാൻ അധികാരികൾ ശ്രമിക്കരുത്. മത സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിച്ച് രാഷ്‌ട്രീയ മുതലെടുപ്പ് നടത്തുന്നുവെന്നും അദ്ദേഹം ലേഖനത്തിൽ കുറിച്ചു. ജനങ്ങൾക്ക് വേണ്ടി ഇടപെടുന്നതിനെ വിമോചന സമരമെന്ന് സർക്കാർ പരിഹസിക്കുകയാണ്. രാഷ്‌ട്രീയ വികാരം ഊതി പെരുപ്പിച്ച് രാഷ്‌ട്രീയ കലഹത്തിനുള്ള വേദി ആക്കരുത്. സർക്കാർ വാഗ്ദാനങ്ങളിൽ വിശ്വാസമില്ലാത്തത് മുൻ അനുഭവങ്ങൾ ഉള്ളതിനാലാണ് പദ്ധതിയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുന്നത്.

അതേസമയം കഴിഞ്ഞദിവസം ബിജെപിയുടെ നേതൃത്വത്തിൽ കെ റെയിൽ കല്ലുകൾ പിഴുത് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ കൊണ്ടിട്ടു. വനിതാ നേതാക്കളുടെ നേതൃത്വത്തിലാണ് കെ റെയിൽ സർവ്വെയ്‌ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ച കുറ്റികൾ പിഴുതത്. ബിജെപി ജില്ലാ അദ്ധ്യക്ഷൻ വിവി രാജേഷിന്റെ നേതൃത്വത്തിൽ മുരുക്കുംപുഴയിൽ നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വേദന മുഖ്യമന്ത്രി അറിയണമെന്ന ഉദ്ദേശ്യത്തോടെയാണ് ബിജെപിയുടെ പ്രതിഷേധമെന്ന് നേതാക്കൾ പറഞ്ഞു. എല്ലാ മന്ത്രിമാരുടെയും വീടുകളിൽ രാത്രിയും പകലുമായി കല്ലുകൾ കൊണ്ടിടാനാണ് ബിജെപിയുടെ തീരുമാനമെന്ന് വി.വി രാജേഷ് പറഞ്ഞു. ലാവ് ലിൻ കേസിൽ കമ്മീഷൻ വാങ്ങിയ പിണറായി വിജയന്റെ അവസാനത്തെ കളിയാണിതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Anandhu Ajitha

Recent Posts

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

59 minutes ago

ടാറ്റാ 407: ഇന്ത്യൻ റോഡുകളുടെ നട്ടെല്ലായ കുട്ടിയാനയുടെ കഥ | TATA 407

ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…

2 hours ago

സ്റ്റാർലിങ്ക് ഉപഗ്രഹത്തിന് 200 മീറ്റർ അകലെ ചൈനീസ് ഉപഗ്രഹം ! വൻ കൂട്ടിയിടി ഒഴിവായത് തലനാരിഴയ്ക്ക് !!

ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…

2 hours ago

സ്ത്രീവിരുദ്ധ പ്രസ്താവകൾ തുടരും ഹിജാബിലെ അവസാനിക്കൂ..

മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…

3 hours ago

കർണ്ണന്റെ കവച കുണ്ഡലത്തിന് സമാനമായ ഭാരതത്തിന്റെ പ്രതിരോധ കവചം! ആകാശതീർ| AKASHTEER

ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…

3 hours ago

ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം! ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ?

ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…

3 hours ago