തിരുവനന്തപുരം : രണ്ടാം ഇടതുസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ സെക്രട്ടേറിയറ്റ് വളയല്‍ സമരം സംഘടിപ്പിക്കാനും സര്‍ക്കാരിനെതിരായ സമരങ്ങൾ കടുപ്പിക്കാനും യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുത്തു. നിയമസഭയില്‍ സര്‍ക്കാരിനെ തുറന്നുകാട്ടാനായെന്നും സര്‍ക്കാര്‍ ഒളിച്ചോടിയെന്നും യോഗം നിരീക്ഷിച്ചു. ആര്‍എസ്പി വിമര്‍ശനത്തെത്തുടര്‍ന്ന് എല്ലാ മാസവും മുന്നണി യോഗം ചേരാനും യോഗത്തിൽ തീരുമാനമുണ്ടായി.
മേയ് മാസത്തിലാണ് സർക്കാരിന്റെ രണ്ടാം വാര്‍ഷികം. ആഘോഷ തീയതി സർക്കാർ നിലവിൽ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മേയ് രണ്ടാംവാരം സെക്രട്ടേറിയറ്റ് വളയാനാണു യുഡിഎഫ് തീരുമാനം.
ദില്ലി: കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനിപ്രതികരിച്ചു. രാഹുൽ…
ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…