തിരുവനന്തപുരം: കേരളത്തെ ഒന്നാകെ ലോകത്തിന് മുന്നിൽ നാണം കെടുത്തിയ നിയമസഭയിലെ കയ്യാങ്കളി കേസ് തുടരന്വേഷിക്കണമെന്ന് ആവശ്യവുമായി മുൻ എംഎൽഎമാർ കോടതിയിൽ ഹർജി നൽകി. സിപിഐ നേതാവും പീരുമേട് എംഎൽഎയുമായിരുന്ന ഇ.എസ്.ബിജിമോളും നാട്ടിക എംഎൽഎ ആയിരുന്ന ഗീതാ ഗോപിയുമാണ് സിജെഎം കോടതിയെ സമീപിച്ചത്. ഹർജിയിലെ നിയമ സാധുത പരിശോധിക്കാനും വിശദവാദം കേൾക്കാനും കേസ് ഈ മാസം 29ന് പരിഗണിക്കും.
നിയമസഭയിലെ കയ്യാങ്കളിയിൽ പരിക്ക് പറ്റിയതായും ഹർജിയിൽ പറയുന്നു. മ്യൂസിയം പൊലീസിന് പരാതി നൽകിയെങ്കിലും പരുക്കിനെക്കുറിച്ച് അന്വേഷിച്ചില്ലെന്നും പൊലീസ് സമർപിച്ച കുറ്റപത്രത്തിൽ ഇരുവരുടേയും വൂണ്ട് സർട്ടിഫിക്കറ്റ് ഉണ്ടെങ്കിലും മൊഴി രേഖപ്പെടുത്തുകയോ സാക്ഷിയാക്കുകയോ ചെയ്തില്ലെന്നും കുറ്റപത്രം സമർപ്പിച്ച സാഹചര്യത്തിലാണ് തുടരന്വേഷണം ആവശ്യപ്പെടുന്നതെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. നിയമസഭ കയ്യാങ്കളി കേസിൽ കോടതിയിൽ കുറ്റപത്രം വായിച്ചിരുന്നുവെങ്കിലും വിചാരണ തീയതി തീരുമാനിച്ചിട്ടില്ല.
മന്ത്രി ശിവൻകുട്ടി, ഇടതു നേതാക്കളായ ഇ.പി.ജയരാജൻ, കെ.ടി.ജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് അവതരണം തടയാൻ നിയമസഭയ്ക്കുള്ളിൽ ആക്രമണം നടത്തി 2.20 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയെന്നാണ് കേസ്.
വാരണാസി: പ്രധാനമന്ത്രി നരേന്ദ്രമോദി 18ന് വാരണാസിയിൽ. തുടർച്ചയായ മൂന്നാം തവണയും പ്രധാനമന്ത്രിയായി അധികാരമേറ്റതിന് ശേഷമുള്ള വാരണാസിയിലെ ആദ്യ സന്ദർശനമായതുകൊണ്ടുതന്നെ ഒരുക്കങ്ങൾ…
ലക്‌നൗ: അയോദ്ധ്യാ രാമക്ഷേത്രത്തിന് നേരെ ഭീഷണി മുഴക്കി ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ്. ശബ്ദസന്ദേശത്തിലൂടെയാണ് ഭീകരർ ക്ഷേത്രം തകർക്കുമെന്ന് ഭീഷണി മുഴക്കിയത്.…
കൊല്‍ക്കത്ത: ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം പശ്ചിമ ബംഗാളിൽ നടന്ന അക്രമങ്ങളിൽ ഇരയായവരെ രാജ്ഭവനില്‍ പ്രവേശിക്കുന്നത് തടഞ്ഞ പോലീസ് നടപടിക്കെതിരെ വിമർശനവുമായി…
ചൈനയുടേതടക്കം ഭീ_ഷ_ണി_യെ തകർക്കാനുള്ള നീക്കം
വോട്ടുകൾ നേടി ഗിന്നസ് ബുക്കിൽ ഇടം പിടിച്ച രാഷ്ട്രീയക്കാരി ! |GAYATRI DEVI|
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം. കുവൈറ്റ് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സമ്മേളനം മാറ്റിവയ്ക്കണമെന്ന ആവശ്യം…