തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ മന്ത്രി വി. ശിവൻകുട്ടി, കെടി ജലീൽ, ഇപി ജയരാജൻ അടക്കമുള്ള പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകണമെന്ന് കോടതി. സെപ്തംബർ 14ന് നേരിട്ടെത്തണമെന്നാണ് തിരുവനന്തപുരം സിജിഎം കോടതിയുടെ നിർദ്ദേശം. ഹാജരാകാനുള്ള അവസാന അവസരമാണെന്നും കോടതി പ്രതികൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മന്ത്രി വി. ശിവൻകുട്ടി, മുൻ മന്ത്രിമാരായ ഇപി ജയരാജൻ, കെടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്ത്, കെ കുഞ്ഞഹമ്മദ്, സികെ സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ. 2015 മാർച്ച് 13ന് അന്നത്ത ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തിയെന്നതാണ് ഇവർക്കെതിരായ കേസ്. 2.20 ലക്ഷം രൂപയുടെ നാശനഷ്ടം അന്നുണ്ടായി.
കേസ് നിലവിൽ കോടതിയിൽ വിചാരണ ഘട്ടത്തിലാണ്. കുറ്റപത്രം വായിച്ചു കേൾപ്പിക്കാനാണ് കേസിലെ പ്രതികളോട് ഹാജരാകാൻ നിർദ്ദേശം നൽകിയത്. നിരവധി തവണ കുറ്റപത്രം വായിച്ചു കേൾക്കാൻ പ്രതികളോട് ഹാജരാകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിവിധ കാരണങ്ങൾ ഉന്നയിച്ച് ഇവർ ഹാജരായിരുന്നില്ല. തുടർന്നാണ് സെപ്തംബർ 14ന് അന്തിമ അവസരം കോടതി നൽകിയത്.
ചൈനീസ് അധോലോകത്തിന്റെ ഗൂഢനീക്കം പുറത്ത് ; പദ്ധതികൾ ഇതൊക്കെ
അതിർത്തിയിലെ സംഘർഷം പാകിസ്ഥാന് തലവേദനയാകുന്നു ! പിടിച്ചു നിൽക്കാനാകാതെ പാക് പട
കോഴിക്കോട് ജില്ലയിൽ മഞ്ഞപിത്തം വ്യാപിക്കുന്നതായി ആശങ്ക. മഞ്ഞപ്പിത്തം ബാധിച്ച് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗത്തിലെ ജീവനക്കാരി മരിച്ചു. മഞ്ഞപ്പിത്തം…
വിലക്കയറ്റം നിയന്ത്രിക്കണമെങ്കിൽ ഇവിടെ ഭരണം നടക്കണം !അധികാരക്കസേരകളിൽ മരവാഴകളോ ? BINOCULAR
തിരുവനന്തപുരം : ഡിവൈഎസ്പിയും പൊലീസുകാരും ഗുണ്ടാസല്‍ക്കാരത്തില്‍ പങ്കെടുത്ത സംഭവം പൊലീസ് സേന ഇപ്പോള്‍ എത്രത്തോളം ജീർണിച്ചു എന്നതിന്റെ തെളിവാണെന്ന് കോണ്‍ഗ്രസ്…
ദില്ലി : ഉമര്‍ ഖാലിദിന്റെ ജാമ്യാപേക്ഷ തള്ളി ദില്ലി കോടതി. സ്ഥിര ജാമ്യം ആവശ്യപ്പെട്ടുകൊണ്ടുള്ള ഉമര്‍ ഖാലിദിന്റെ അപേക്ഷയാണ് ദില്ലിയിലെ…