പാലക്കാട് : അട്ടപ്പാടി മധു കൊലക്കേസിൽ പതിമൂന്നാം സാക്ഷി സുരേഷിനെ ഇന്ന് വിസ്തരിക്കും.നേരത്തെ സുരേഷിനെ പ്രതികൾ സ്വാധീനിക്കാൻ ശ്രമിച്ചിരുന്നതായി മധുവിന്‍റെ കുടുംബം അഗളി പോലീസിൽ പരാതി നൽകിയിരുന്നു.പുതിയ സ്പെഷ്യൽ പ്രോസികൂട്ടർ രാജേഷ് മേനോൻ ചുമതല ഏറ്റശേഷമുള്ള വിസ്താരത്തിനിടെ ഇന്നലെ പന്ത്രണ്ടാം സാക്ഷി അനിൽകുമാർ കൂറ് മാറിയിരുന്നു. തുടർച്ചയായി മൂന്നു സാക്ഷികൾ കൂറ് മാറിയതിന്‍റെ തിരിച്ചടിയിൽ ആണ് പ്രോസിക്യൂഷൻ.
മൊഴിമാറ്റിയവർ രഹസ്യമൊഴി കൊടുത്തവർ ആണെന്നതും ശ്രദ്ധേയമാണ്. കൂറ് മാറാതിരിക്കാൻ സാക്ഷികൾ പണം ആവശ്യപ്പെട്ട വിവരം ഇന്നലെ മധുവിന്‍റെ കുടുംബം വെളിപ്പെടുത്തിയിരുന്നു.പ്രതികളുടെ ഭീഷണി ഭയന്ന് കുടുംബം അട്ടപ്പാടിയിൽ നിന്ന് മണ്ണാർക്കാടേക്ക് താമസം മാറാൻ ഒരുങ്ങുകയാണ്.
പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടർ രാജേഷ് മേനോൻ ചുമതലയേറ്റശേഷം ഇന്നലെയാണ് സാക്ഷി വിസ്താരം പുനരാരംഭിച്ചത്. അഡ്വ. രാജേഷ് എം.മേനോനാണ് അട്ടപ്പാടി മധു കേസിലെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ. സി രാജേന്ദ്രൻ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് നിയമനം. രാജേന്ദ്രനെ നീക്കി പകരം, രാജേഷ് എം.മേനോനെ നിയമിക്കണമെന്ന് മധുവിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് അഡീ. സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരുന്ന രാജേഷ് എം.മേനോനെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിച്ചത്.
പഞ്ചാബിലെ ഇൻഡി സഖ്യത്തിന്റെ ദുർഭരണത്തിനെതിരെ ആഞ്ഞടിച്ച് മോദി | narendra modi
ചെന്നൈ: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കൂടി പിടിയിൽ. കർണാടക ഹുബ്ബളി സ്വദേശിയായ ചോട്ടു എന്നറിയപ്പെടുന്ന ഷോയിബ് അഹമ്മദ്…
വീര സവര്‍ക്കറിന്റെ ജീവിതത്തെ അടിസ്ഥാനമാക്കി രണ്‍ദീപ് ഹുഡ നിര്‍മ്മിയ്‌ക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ‘സ്വാതന്ത്ര്യ വീര സവര്‍ക്കര്‍’ എന്ന സിനിമ…
കൊച്ചി: കേരളത്തെ ഞെട്ടിച്ച അവയവക്കടത്തിൽ മുഖ്യ സൂത്രധാരൻ ഉടൻ പിടിയിലാകുമെന്ന് സൂചന. അറസ്റ്റിലായ പ്രതി സാബിത്ത് നാസറിനെ ചോദ്യം ചെയ്തതിൽ…
ലോകനേതാക്കളും മോദിക്ക് മുന്നിൽ ! ഭാരതത്തിന്റെ വാതിലിൽ മുട്ടി ഫിലിപ്പീൻസ്|NARENDRAMODI
ചെങ്ങന്നൂർ: സംസ്ഥാനത്ത് വീണ്ടും വില്ലനായി ഷവര്‍മ. ഷവർമ കഴിച്ചതിനെ തുടർന്ന് അവശനിലയിലായ നാലു പേരെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.…