ദുബായ്: ടി20 ലോകകപ്പില്‍ (T20 World Cup) ആര് കിരീടം നേടുമെന്ന് ഇന്നറിയാം. വൈകീട്ട് 7.30ന് നടക്കുന്ന കലാശപ്പോരാട്ടത്തില്‍ കരുത്തരായ ഓസ്‌ട്രേലിയയും ന്യൂസീലന്‍ഡും ഏറ്റുമുട്ടും. 2015 ഏകദിന ലോകകപ്പ് ഫൈനലിലേറ്റ തോൽവിക്ക് ഓസ്ട്രേലിയയോട് പകരം ചോദിക്കാനുള്ള അവസരമാണ് ന്യൂസിലൻഡിന് ദുബായിൽ വന്നിരിക്കുന്നത്.
ദുബായിയാണ് ഫൈനലിനും വേദിയാവുന്നത്. ടോസ് ലഭിക്കുന്നവർ ബൗളിംഗ് തിരഞ്ഞെടുക്കാനാണ് കൂടുതൽ സാധ്യത. ദുബായിലെ ഇതുവരെ രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് കൂടുതലും ജയിച്ചത്. അതേസമയം അഞ്ച് വട്ടം ഏകദിന ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയ കുട്ടിക്രിക്കറ്റിൽ ആദ്യ കിരീടം തേടിയാണ് ഇറങ്ങുന്നത്. അതേസമയം ഐസിസി ടൂർണമെന്‍റുകളില്‍ തുടരെ മൂന്നാം ഫൈനലിനാണ് കിവീസ് ഇറങ്ങുന്നത്.
ബാറ്റ്‌സ്മാന്‍മാരുടെ ഫോം ന്യൂസീലന്‍ഡിന് തലവേദനയാണെങ്കിലും അച്ചടക്കമുള്ള ബൗളിങ് ആത്മവിശ്വാസം നല്‍കുന്നു. അതേസമയം ബാറ്റ്‌സ്മാന്‍മാരുടെ ഫോം ന്യൂസീലന്‍ഡിന് തലവേദനയാണെങ്കിലും അച്ചടക്കമുള്ള ബൗളിങ് ആത്മവിശ്വാസം നല്‍കുന്നു. കിരീടത്തിനായുള്ള അവസാന മത്സരം അയൽക്കാരുമായി കളിക്കുന്നതിൽ ഏറെ ആകാംക്ഷയുണ്ടെന്ന് ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയിൻ വില്യംസൺ പറഞ്ഞു. അതേസമയം, ന്യൂസിലാൻഡിനെതിരായ മത്സരം കടുത്തതാകുമെന്ന് തന്നെയാണ് ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് പറയുന്നത്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…