Kerala

അയ്യപ്പ തീർത്ഥാടകർ അനുഭവിക്കുന്നത് നരകയാതന, സർക്കാർ വകുപ്പുകളുടെ ഏകോപനമില്ലായ്മ തിരക്ക് വർദ്ധിക്കാൻ കാരണം, വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും സർക്കാരിന് അനക്കമില്ല

ശബരിമല- അയ്യപ്പ തീർത്ഥാടകർ അനുഭവിക്കുന്ന നരകയാതനയ്ക്ക് കാരണം സർക്കാർ വകുപ്പിലെ ഏകോപനത്തിലെ പാളിച്ചയെന്ന് വ്യക്തമായി. കഴിഞ്ഞ വർഷങ്ങളിൽ നിന്നും സ്ത്രീകളും കുട്ടികളുടേയും എണ്ണം ഇത്തവണ കൂടുതലാണ്. ഭക്ത ജനങ്ങളെ നിയന്ത്രിക്കാൻ സന്നിധാനത്ത് ആവശ്യത്തിന് പൊലീസ് ഉദ്യോഗസ്ഥരെ നിയമിക്കാത്തതും പരിചയസമ്പത്തില്ലാത്ത ഉദ്യോഗസ്ഥരെ പതിനെട്ടാം പടിയിൽ നയോഗിച്ചതുമാണ് ക്രമീകരണങ്ങൾ താളം തെറ്റാൻ കാരണം.

വെർച്വൽ ക്യൂ സംവിധാനം ഇല്ലാതിരുന്ന സമയത്ത് യാതൊരു നിയന്ത്രണവുമില്ലാതെ തീർത്ഥാടകർ മലകയറി എത്തുമ്പോൾ വിലിയ തിരക്കില്ലാതെ പടികയറ്റി വിട്ടിരുന്നു. എന്നാൽ, ഇപ്പോൾ കൃത്യമായ കണക്കുകളോടെ കർശന നിയന്ത്രണത്തിൽ എത്തുന്നവരെ സമയബന്ധിതമായി ദർശനം നടത്തിച്ച് ദർശനം നടത്തിക്കാത്തത് ഏകോപനത്തിലെ പാളിച്ചയായാണ് വിലയിരുത്തുന്നത്. കേവലം 700 ൽ താഴെ മാത്രം പോലീസ് ഉദ്യോഗസ്ഥരാണ് ഒരു ലക്ഷം വരുന്ന ഭക്തരെ നിയന്ത്രിക്കാൻ ശബരിമലയിൽ നിയോഗിച്ചിട്ടുള്ളത്. അതേസമയം, ഇങ്ങ് നവകേരള യാത്രയിൽ മുഖ്യമന്ത്രിയുടെ സുരക്ഷ ഉറപ്പിക്കാൻ 2000 ൽ ഏറെ പോലീസുകാരെയാണ് നിയോഗിച്ചതും.

തീർത്ഥാടകരുടെ ബുദ്ധിമുട്ട് സംബന്ധിച്ച് വിഷയത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും ഉന്നത പോലീസ് ഉദ്യോഗസ്ഥരും ദേവസ്വം സെക്രട്ടറി അടക്കമുള്ള വകുപ്പ് മേധാവികളോ ഇതേവരെ സന്നിധാനത്ത് എത്താത്തതും വീഴ്ചയാണ്. പതിവിൽ നിന്ന് വ്യത്യസ്തമായി 12 മുതൽ 18 മണിക്കൂർ വരെ തീർത്ഥാടകർക്ക് അയ്യപ്പ ദർശനത്തിനായി കാത്തിരിക്കേണ്ടി വരുന്നു. മിക്കയിടത്തും തീർത്ഥാടകർ എത്തുന്ന വാഹനങ്ങൾ തടയുന്നു. ഇതു കാരണം കുടിവെള്ളവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കാതെ ഭക്തർ വലയുകയാണ്.

ദർശനത്തിന് ഒരു ദിവസം വരെ കാത്തു നിൽക്കേണ്ടി വരുന്നതിനാൽ മടക്കയാത്ര ടിക്കറ്റ് ബുക്ക് ചെയ്ത
ഭക്തർക്ക് വൻ സാമ്പത്തിക നഷ്ടമാണുണ്ടാകുന്നത്. അതേസമയം, ശബരിമല തീ‍ർത്ഥാടനത്തിൻ്റെ ക്രമീകരണത്തിന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ അവലോകന യോഗം ഇന്ന് നടക്കും. രാവിലെ പത്ത് മണിക്ക് ഓൺലൈൻ ആയിട്ടാണ് യോഗം.

Anandhu Ajitha

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

45 minutes ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

51 minutes ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

3 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

4 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

5 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

6 hours ago