ധാക്ക: ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോൺ ക്ഷേത്രത്തിൽ അഞ്ഞുറോളം പേർ അതിക്രമിച്ചുകയറി പൂജാരിയേയും ഭക്തരെയും ആക്രമിച്ചു. ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ആക്രമണത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു.
അതേസമയം ബംഗ്ലാദേശിൽ വർഗീയ കലാപത്തിൽ ശനിയാഴ്ച രണ്ടുപേർകൂടി കൊല്ലപ്പെട്ടു. ഇതോടെ ബുധനാഴ്ച ആരംഭിച്ച ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി. ശനിയാഴ്ച രാവിലെ തെക്കൻ പട്ടണമായ ബേഗംഗഞ്ചിലെ ക്ഷേത്രത്തിനു സമീപമുള്ള കുളത്തിൽനിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. നവ്ഖാലി, ചന്ദ്പൂര്‍, കോക്‌സ് ബസാര്‍, ചത്തോഗ്രാം, ചപൈനവാബ്ഗഞ്ച്, പബ്‌ന, മൗലവിബസാര്‍, കുരിഗ്രാം ഉളഞ്‌പ്പെടെ 12ഓളം ജില്ലകളില്‍ ഹിന്ദു വിരുദ്ധ അക്രമം വ്യാപിച്ചതായി റിപ്പോര്‍ട്ടുണ്ട്.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…