പട്‌ന: അഗ്നിപഥിനെതിരെ നടന്ന പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ ഉന്നത മാവോയിസ്റ്റ് നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് ബിഹാര്‍ പോലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ മാവോയിസ്റ്റ് നേതാവ് മനശ്യാം ദാസിനെ തെലങ്കാന പോലീസ് ഇന്റലിജന്‍സ് വിഭാഗം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ വെളിപ്പെടുത്തൽ.
ലഖിസരായിയില്‍ ട്രെയിന്‍ കത്തിച്ചതിന് പിന്നിലെ തന്റെ പങ്ക് അറസ്റ്റിലായ ശേഷം നടത്തിയ ചോദ്യംചെയ്യലില്‍ മാവോയിസ്റ്റ് നേതാവ് സമ്മതിച്ചിരിക്കുകയാണ്. റെയില്‍വേ സ്‌റ്റേഷനിലെത്തി അതിക്രമം കാണിക്കാന്‍ പ്രക്ഷോഭകരെ പ്രേരിപ്പിച്ചത് മാവോയിസ്റ്റ് നേതാക്കളാണെന്ന് പോലീസ്വ്യക്തമാക്കുന്നു. വാടകയ്‌ക്കെടുത്ത വീട്ടില്‍ വെച്ചാണ് പദ്ധതികള്‍ തയ്യാറാക്കിയതെന്നും ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.
വര്‍ഷങ്ങളായി മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ലഖിസരായിയില്‍ താമസിച്ച് നേതൃത്വം നല്‍കുന്ന മനശ്യാം ദാസിന് ബിഹാര്‍, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, തെലങ്കാന എന്നിവിടങ്ങളിലെ നക്‌സല്‍ സംഘങ്ങളുമായി അടുത്ത ബന്ധമുണ്ട്. മൊബൈല്‍ ഫോണുകളും മാവോയിസ്റ്റ് ലഘുലേഖകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തിരിക്കുകയാണ്.
മാവോയിസ്റ്റുകളെ നേരില്‍ കാണാന്‍ ഇയാള്‍ സ്ഥിരമായി വനത്തിനുള്ളിലേക്ക് പോകാറുണ്ടായിരുന്നുവെന്നും പോലീസ് പറയുന്നു. ബഗല്‍പുറിലെ ഒരു പ്രൊഫസര്‍ക്ക് നക്‌സലുകളുമായി ബന്ധമുണ്ടെന്നും അറസ്റ്റിലായ ദാസ് പോലീസിനോട് പറഞ്ഞുവെങ്കിലും പ്രൊഫസര്‍ ഇത് നിഷേധിച്ചു.
സൗന്ദര്യ മത്സര വിപണിയിൽ നടക്കുന്ന ഈ ചതിക്കുഴികൾ അറിയാതെ പോവരുത്! |beauty pageant
കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ വീണ്ടും പോലീസ് ഉദ്യോഗസ്ഥനും സസ്‌പെൻഷൻ. പന്തീരാങ്കാവ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ ശരത്…
രാശി സ്ഥിതി ഫലങ്ങൾ അറിയാം ചൈതന്യത്തിലൂടെ !|JYOTHISHAM
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് നാളെ നടക്കും. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങളിലാണ് ജനങ്ങൾ നാളെ വിധിയെഴുതുന്നത്.…
ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav
ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…