ലക്നൗ: കാൺപൂരിൽ മതതീവ്രവാദികൾ അനധികൃതമായി ക്ഷേത്രങ്ങൾ കയ്യേറി ബിരിയാണി കടയാക്കിയതിനെതിരെ ശക്തമായ നടപടിയെടുത്ത് മേയർ. മേയർ പ്രമീള പാണ്ഡേയും അൻവർഗഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നടത്തിയ പരിശോധനയിലാണ് ഇക്കാര്യം പുറത്തുവന്നത്.
മുമ്പ് ഡോക്ടർ ബേരി ചൗരയിലെ രാം ജാനകി ക്ഷേത്രം ബിരിയാണി കടയാക്കിയത് കണ്ടെത്തിയിരുന്നു. ഇതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കൂടുതൽ ക്ഷേത്രങ്ങൾ കയ്യേറിയതായി കണ്ടെത്തിയത്.
കാൺപൂർ മേയർ പ്രമീള പാണ്ഡേയും അൻവർഗഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘവും ചേർന്ന് നാല് പോലീസ് സ്റ്റേഷൻ പരിധിയിലെ 7 ക്ഷേത്രങ്ങളിലാണ് പരിശോധന നടത്തിയത്. വളച്ചുകെട്ടിയ ഭൂമികളുടെ പൂട്ട് തകർത്താണ് സംഘം പരിശോധന നടത്തിയത്.
അതേസമയം മുസ്ലിം ഭൂരിപക്ഷ മേഖലയിലെ ക്ഷേത്രങ്ങളാണ് കയ്യേറിയിരിക്കുന്നതെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഈ പ്രദേശത്തെ 124 ക്ഷേത്രങ്ങൾ കയ്യേറിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു. ക്ഷേത്രങ്ങൾ എല്ലാം തന്നെ ക്ഷയിച്ച നിലയിലാണെന്ന് അവർ വ്യക്തമാക്കി.കൂടാതെ കയ്യേറ്റം നടത്തിയവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് മേയർ അറിയിച്ചു.
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…
ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…