ജയ്പൂർ: സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെ ജയ്പൂരിലെ നെവ അണക്കെട്ടിൽ ബോട്ട് മറിഞ്ഞ് ഒരാൾ മരിക്കുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തു. ശനിയാഴ്ച വൈകുന്നേരം നെവ്ത ഡാമിൽ മൂന്ന് സുഹൃത്തുക്കളായ സുരേഷ് ഗുർജാർ, സാക്ഷം തമ്പി, ഗൗരവ് എന്നിവർ ബോട്ടിംഗിന് പോയ സമയത്താണ് സംഭവം. മരിച്ച സുരേഷിന്റെ മൃതദേഹം കണ്ടെടുത്തു.
ഇവരിൽ ഒരാൾ നീന്തിയാണ് പുറത്തെത്തിയതെന്ന് പൊലീസ് പറഞ്ഞു. ബോട്ടിൽ കയറിയ യുവാക്കൾ വെള്ളത്തിന് നടുവിൽ വെച്ച് സെൽഫി എടുക്കാൻ തുടങ്ങി. ഇതോടെ ബോട്ട് മറിയുകയായിരുന്നുവെന്ന് സെസ് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ സത്പാൽ സിംഗ് പറഞ്ഞു. ഗൗരവും ബോട്ട് നടത്തിപ്പുകാരും നീന്തി കരയിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും സുരേഷും സാക്ഷവും മുങ്ങി. ഞായറാഴ്ചയാണ് സുരേഷിന്റെ മൃതദേഹം കണ്ടെടുത്തത്. മരിച്ചതായി സംശയിക്കുന്ന സക്ഷമിനായി തിരച്ചിൽ തുടരുകയാണ്.
ബംഗ്ലാദേശ് ആഭ്യന്തര കലാപങ്ങളാൽ ഒരു പരാജയ രാഷ്ട്രമായി മാറുന്ന സാഹചര്യത്തിൽ, അത് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിർത്തികൾക്ക് വലിയ സുരക്ഷാ ഭീഷണിയായി…
ശ്രീനിവാസന്റെ അന്തിമോപചാര ചടങ്ങുകളിൽ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ധ്യാൻ ശ്രീനിവാസൻ എഴുന്നേൽക്കാതിരുന്നത് വലിയ വിവാദമായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയെ അപമാനിച്ചുവെന്ന…
ശബരിമല സ്വർണ്ണകൊള്ളയിൽ അറസ്റ്റിലായ ജ്വലറി ഉടമ ഗോവർദ്ധൻ നടത്തിയ പുതിയ വെളിപ്പെടുത്തലുകളും, SIT ക്ക് മേൽ കോടതി നടത്തിയ വിമർശനങ്ങളും,…
തിരുവനന്തപുരം നഗരസഭയിൽ ഗണഗീതം, സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ, ശരണം വിളികൾ. ആകാംഷയേറുന്ന പുതിയ ഭരണ സമതിയുടെ വരും ദിനങ്ങൾ #keralapolitics2025 #bjpkerala…
ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദിപു ചന്ദ്ര ദാസിനെ ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധം രാജ്യാന്തര തലത്തിൽ ശക്തമാകുന്നു. സംഭവത്തിൽ പ്രതിഷേധിച്ച്…
ജമ്മു–കശ്മീരിൽ സുരക്ഷാ സേനയുടെ ശക്തമായ ഭീകരവിരുദ്ധ ഓപ്പറേഷൻ. സാംബയിൽ +92 നമ്പറുകളുമായി സംശയാസ്പദൻ കസ്റ്റഡിയിൽ; ഉധംപൂരിൽ ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികൾ…