Featured

INS വിക്രാന്തിനെതിരെ അന്താരാഷ്‌ട്ര ഗൂഡാലോചന

കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മാണ ഘട്ടത്തിലുള്ള ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാന വാഹിനി കപ്പൽ INS വിക്രാന്തിനെ പിന്തുടരുന്നത് ആരാണ്? ശത്രുക്കളുടെ പേടി സ്വപ്നമായി ഈവർഷം ഓഗസ്‌റ്റോടെ കമ്മീഷൻ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്ന വിക്രാന്ത് ബോംബ് വച്ച് തകർക്കുമെന്ന് നാല് തവണ ഭീഷനി സന്ദേശം എത്തിയിരുന്നു. എന്തുകൊണ്ടാണ് രാജ്യ വിരുദ്ധ ശക്തികൾ ഈ യുദ്ധക്കപ്പലിനെ അതിന്റെ നിർമ്മാണ ഘട്ടത്തിൽ തന്നെ നോട്ടമിടുന്നത് ? NIA യും നേവി IT വിങ്ങും ഇന്റലിജിൻസ് ബ്യുറോ യും സംസ്ഥാന പോലീസും ഈ വിഷയത്തിൽ അന്വേഷണം നടത്തി വരികയായിരുന്നു. ഏറ്റവുമൊടുവിൽ ഈ ഭീഷണി സന്ദേശങ്ങൾക്ക് പിന്നിലുള്ളയാളെ പിടികൂടിയതായാണ് സൂചന. അന്വേഷണ ഏജൻസികൾ ഈ വാർത്ത സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പ്രതികൾ പിടിയിലായതായി മാധ്യമ റിപ്പോർട്ടുകളുണ്ട്. വിശദമായ വിവരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയുടെ ശത്രു രാജ്യങ്ങൾക്ക് പ്രത്യേകിച്ച് പാകിസ്ഥാനും ചൈനക്കും പേടിസ്വപ്നമാണ് നിർമ്മാണത്തിലിരിക്കുന്ന INS വിക്രാന്ത്. 1999 ൽ അടൽ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുക്കുമ്പോഴാണ് ഒരു വിമാന വാഹിനി കപ്പൽ എന്ന നേവിയുടെ ആവശ്യം അംഗീകരിക്കപ്പെടുന്നത്. 1999 ൽ നിർമ്മാണം ആരംഭിച്ചു 2022 ഓഗസ്റ്റിൽ ഇത് കമ്മീഷൻ ചെയ്യും ഇപ്പോൾ INS വിക്രാന്ത് സമുദ്ര പരീക്ഷണങ്ങളിലാണ്. ഇതിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ പാറക്കൽ പരീക്ഷണങ്ങൾ 2023 ജൂൺ മാസത്തോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നു.

അതിനു ശേഷം സമുദ്രാതിർത്തിയിലെ ഇന്ത്യയുടെ കരുത്തനായ ആയുധമായി INS വിക്രാന്ത് മാറും. ഇന്ത്യക്കെതിരെ യാതൊരു സാഹസത്തിനും മുതിരാൻ INS വിക്രാന്ത് കടലിലുള്ളപ്പോൾ സാധിക്കുകയില്ല. കാരണം അത്രമാത്രം അപകടകാരിയായ യുദ്ധക്കപ്പലാണിത്. 40000 ടൺ ഭാരമുണ്ട്. മൂന്നു ഈഫെൽ ടവറുകൾ നിർമ്മിക്കാൻ കഴിയുന്നത്രെയും സ്റ്റീൽ ഇതിന്റെ നിർമ്മാണത്തിന് ഉപയോഗിച്ചിട്ടുണ്ട്. 20 യുദ്ധവിമാനങ്ങൾ ഇതിന്റെ ഹാങ്ങറിൽ പാർക്ക് ചെയ്യാൻ സാധിക്കും. ഇവക്ക് പറന്നുയരാനും ലാൻഡ് ചെയ്യാനുമുള്ള ആധുനിക സംവിധാനങ്ങളുണ്ട്. അത്യാധുനിക റഡാർ സംവിധാനങ്ങളും കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളുമുണ്ട്. മൂന്ന് ഓപ്പറേഷൻ തിയറ്ററുകളടക്കം മികച്ച മെഡിക്കൽ സംവിധാനങ്ങളുണ്ട്. 2000 ത്തോളം വരുന്ന ജീവനക്കാർക്ക ഭക്ഷണം തയാറാക്കാൻ സാധിക്കുന്ന അടുക്കളയുണ്ട്. 262 മീറ്റർ നീളവും 62 മീറ്റർ വീതിയുമുണ്ട്. സമുദ്രത്തിലെ ഇന്ത്യയുടെ ശക്തി കേന്ദ്ര ആയിരിക്കും ഈ യുദ്ധക്കപ്പലെന്ന ലഭ്യമായ വിവരങ്ങൾ വച്ച് നമുക്ക് പറയാനാകും. കപ്പലിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അതീവ രഹസ്യമാണ്. ഈ കപ്പലിൽ ഉൽപ്പാദിപ്പിക്കുന്ന വൈദ്യുതി പകുതി കൊച്ചി നഗരത്തെ വൈദ്യുതീകരിക്കാൻ പോന്നതാണ്. ഏകദേശം 2600 km ഇലക്ട്രിക് കേബിളാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നത്. അതിൽ നിന്ന് തന്നെ അതീവ സംഹാര ശേഷിയുള്ള യുദ്ധക്കപ്പലാണിതെന്ന് മനസ്സിലാക്കാം. അതുകൊണ്ടു തന്നെ ശത്രുക്കൾ ഇതിനെ ഭയപ്പെടുന്നുണ്ട്. നിർമ്മാണ ഘട്ടത്തിൽ തന്നെ കപ്പലിനെതിരെ ചില ശക്തികൾ പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ് തുടർച്ചയായ ബോംബ് ഭീഷണികൾ. ഇന്ത്യയും അതീവ ഗൗരവത്തോടെയാണ് ഈ ഭീഷണികളെ കണ്ടത്. റിപ്പോർട്ടുകൾ പറയുന്നത് പോലെ പ്രതികൾ പിടിയിലായിട്ടുണ്ടെങ്കിൽ INS വിക്രാന്തിനെതിരെ നടന്ന ഗൂഡാലോചന ഉടൻ പുറത്തു വരും. ഉറവിടം കണ്ടെത്താൻ കഴിയാത്ത സെർവർ ഹോപ്പിങ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നത്. ഒരു വർഷത്തിലേറെ നടന്ന അന്വേഷണത്തിൽ നിരവധി നേവി ഉദ്യോഗസ്ഥരെയും, ഷിപ്പ് യാർഡ് ജീവനക്കാരെയും ചോദ്യം ചെയ്തിരുന്നു. കാരണം രഹസ്യാന്വേഷണ ഏജൻസികൾ നിർമ്മാണത്തിലിരിക്കുന്ന കപ്പലിനടുത്തു തന്നെ ശത്രു സാന്നിധ്യം സ്ഥിരീകരിച്ചു എന്നാണ് മനസ്സിലാക്കുന്നത്.

Anandhu Ajitha

Recent Posts

വട്ടിയൂർക്കാവിൽ നടക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം ! R SREELEKHA

വി കെ പ്രശാന്തിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം ! തദ്ദേശ തെരഞ്ഞെടുപ്പിൽ ലീഡ് ചെയ്‌തത്‌ ബിജെപി ! തുറന്ന പോരാട്ടത്തിന്…

32 minutes ago

കർണാടകയിൽ 83.61% പേർക്കും ഇവിഎമ്മിൽ വിശ്വാസമെന്ന് സർവേഫലം ! രാഹുലിന്റെ വോട്ട് ചോരിയെ തള്ളി ജനങ്ങൾ ; കോൺഗ്രസിന്റെ മുഖത്തേറ്റ അടിയെന്ന് ബിജെപി

ബെംഗളൂരു : ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ വിശ്വാസയോഗ്യമെന്ന് കർണാടകയിലെ സർവ്വേ റിപ്പോർട്ട്. 2024-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം 'നോളജ്, ആറ്റിറ്റ്യൂഡ്…

32 minutes ago

ഇറാനിൽ ചോരപ്പുഴയൊഴുകും!!പ്രതിഷേധക്കാരെ കൊന്നാൽ സൈനിക ഇടപെടൽ ഉണ്ടാകുമെന്ന് ട്രമ്പിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ/ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് പടരുന്ന ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചാൽ ഖമേനി ഭരണകൂടംശ്രമിച്ചാൽ അമേരിക്ക സൈനികമായി ഇടപെടുമെന്ന്…

39 minutes ago

പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും; മൂന്നാം ലോകമഹായുദ്ധം !! 2026ൽ വരാനിരിക്കുന്നത് വൻ ദുരന്തങ്ങൾ, ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന്…

44 minutes ago

പോറ്റിയും കോൺഗ്രസ് നേതാക്കളും സോണിയാ ഗാന്ധിയെ കണ്ടത് എന്തിന്? ശബരിമല സ്വർണ്ണക്കൊള്ളയിൽ ലാഭം കൊയ്തത് ഇന്‍ഡി മുന്നണി ഒറ്റയ്ക്ക് എന്ന് പാരഡി പാടേണ്ട അവസ്ഥ! തുറന്നടിച്ച് കെ സുരേന്ദ്രൻ

തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയിലെ പ്രധാനപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയോടൊപ്പം അടൂര്‍ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയെ കണ്ടതിന്റെ വിശദാംശങ്ങള്‍…

51 minutes ago

വന്ദേ ഭാരതിന്റെ വേഗത തെളിയിച്ച് അശ്വനി വൈഷ്ണവ് ! വീഡിയോ വൈറൽ I ASHWINI VAISHNAV

ചൈനയിൽ ട്രെയിനിന്റെ ഏറ്റവും കൂടിയ വേഗത 450 കിലോമീറ്റർ ! ഇന്ത്യൻ ബുള്ളറ്റ് ട്രെയിനുകൾ ഈ വർഷം ഓടിത്തുടങ്ങും !…

1 hour ago