കൊച്ചി : വിദ്യാർത്ഥി കൺസെഷനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് മഹാരാജാസ് കോളജിന് മുമ്പിൽ സ്വകാര്യ ബസ് കണ്ടക്ടറെ ക്രൂരമായി മര്‍ദിച്ച് എസ്എഫ്ഐ പ്രവർത്തകർ. ചോറ്റാനിക്കര – ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ‘സാരഥി’ ബസ് കണ്ടക്ടർ ജെഫിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നുച്ചയോടെ കോളേജിനു മുന്നിൽ വച്ച് ബസ് എസ്എഫ്ഐക്കാർ തടഞ്ഞിടുകയും കണ്ടക്ടറെ ബസിൽനിന്നു വലിച്ച് റോഡിലിട്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
രണ്ടാഴ്ച മുമ്പ് ആരംഭിച്ച പ്രശ്നങ്ങളുടെ തുടർച്ചയാണ് ഇന്ന് നടന്ന മർദനമെന്നാണ് വിവരം. അന്ന് രാവിലെ ആറുമണികഴിഞ്ഞ് നാല് വിദ്യാർത്ഥികൾ ബസ് കൺസെഷൻ ആവശ്യപ്പെട്ടു. എന്നാല്‍ ഏഴുമണിമുതലാണ് ബസ് കൺസെഷൻ സമയമെന്നും അതിനാൽ ടിക്കറ്റ് എടുക്കണമെന്നും ആവശ്യപ്പെട്ടു. ഇതോടെ രണ്ടു കൂട്ടരും തമ്മിൽ വാക്കുതർക്കമുണ്ടായി. കൺസെഷൻ നൽകാതെ കണ്ടക്ടർ ജെഫിൻ വിദ്യാർത്ഥികളെ ഇറക്കിവിടുകയും ചോദ്യം ചെയ്തവരെ മര്‍ദ്ദിക്കുകയും ചെയ്തെന്നാണ് എസ്എഫ്ഐ ആരോപണം.
ഇതിനെത്തുടർന്ന് ബസ് ജീവനക്കാർക്കെതിരെ പരാതി നൽകുകയും കേസെടുക്കുകയും ചെയ്തിരുന്നു. എസ്എഫ്ഐ പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ഒന്നരയാഴ്ചയായി ജോലി ചെയ്തിരുന്നില്ലെന്നാണ് ജെഫിൻ പറയുന്നത്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…