തിരുവനന്തപുരം : മൃഗശാല അധികൃതരുടെ കണ്ണ് വെട്ടിച്ച് ചാടിപ്പോയ ഹനുമാൻ കുരങ്ങിനെ പന്ത്രണ്ടാം ദിനത്തിലും തിരികെ കൂട്ടിൽ കയറ്റാനായില്ല. കുരങ്ങ് ബെയ്ൻസ് കോമ്പൗണ്ട്, മസ്‌കറ്റ് ഹോട്ടൽ വളപ്പ്, പബ്ലിക് ലൈബ്രറി എന്നിവിടങ്ങളിലെ മരങ്ങളിൽ മാറി മാറി നിലയുറപ്പിക്കുകയാണ് കുരങ്ങ്. രണ്ട് പ്രാവശ്യം മ്യൂസിയം വളപ്പിൽ കയറിയെങ്കിലും വീണ്ടും പുറത്തേക്ക് ചാടി.
മൃഗശാല ജീവനക്കാർ നൂലിൽ കെട്ടി എറിഞ്ഞു കൊടുക്കുന്ന പഴങ്ങൾക്ക് പുറമെ മരത്തിലെ തളിരിലയും കുരങ്ങ് കഴിക്കുന്നുണ്ട്. പെൺകുരങ്ങാണ് കൂട്ടിൽ നിന്ന് ചാടിപ്പോയത്. ഇണയെ വിട്ടു പോകാത്ത സ്വഭാവമുള്ള ഹനുമാൻ കുരങ്ങ് പക്ഷെ ഇപ്പോൾ ഇണയുടെ അടുത്തേയ്‌ക്ക് പോകുന്നില്ലെന്നാണ് വിവരം.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…