ദില്ലി: രാജ്യത്ത് ട്രെയിൻ യാത്രയ്ക്കായി ടിക്കറ്റ് ബുക്ക് ചെയ്യുന്ന എല്ലാവര്‍ക്കും വെയിറ്റിങ് ലിസ്റ്റ് ഇല്ലാതെ യാത്രാസൗകര്യം ഉറപ്പാക്കാനുള്ള നടപടികളുമായി ഇന്ത്യന്‍ റെയില്‍വേ. 2027-ഓടെ പദ്ധതിയുടെ പ്രയോജനം പൂർണ്ണമായും യാത്രക്കാർക്ക് ലഭ്യമാകും. ഇതിന്റെ ഭാഗമായി ദിവസേന ഓടുന്ന ട്രെയിനുകളുടെ എണ്ണം 10,748 ൽ നിന്ന് 13,000 ആയി ഉയര്‍ത്തുമെന്ന് റെയില്‍വേ വൃത്തങ്ങളെ ഉദ്ധരിച്ച് ഒരു പ്രമുഖ ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തു.
ആദ്യ പടിയെന്ന നിലയില്‍ വര്‍ഷം 4,000 മുതല്‍ 5,000 വരെ പുതിയ ട്രാക്കുകള്‍ നിര്‍മിക്കും നാലുവര്‍ഷംകൊണ്ട് 3,000 ട്രെനുകള്‍ കൂടി ട്രാക്കിലിറക്കും. വര്‍ഷംതോറം 800 കോടി യാത്രക്കാരെന്നത് 1,000 കോടിയായി ഉയര്‍ത്തുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
യാത്രാസമയം കുറയ്ക്കാനുള്ള നടപടികളും റെയില്‍വേയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി കൂടുതല്‍ ട്രാക്കുകള്‍ നിര്‍മിക്കും. ട്രെയിനുകളുടെ വേഗത വര്‍ധിപ്പിക്കും.
100 വർഷങ്ങൾക്കിപ്പുറം കടൽതീരത്ത് തിരിച്ചെത്തി സെയ് തിമിംഗലം,കാരണം ഇതാണ്
കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…
തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…