മദ്ധ്യപ്രദേശ് : പനീര്‍ കറിക്ക് പകരം ചിക്കന്‍ കറി നല്‍കിയ ഹോട്ടലിന് 20,000 രൂപ പിഴ ചുമത്തി ഉപഭോക്തൃ കോടതി. ഗ്വാളിയാറിലാണ് സംഭവം.ശുദ്ധ വെജിറ്റേറിയനായ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ശ്രീവാസ്തവയുടെ കുടുംബം ജൂണ്‍ 26നാണ് സൊമാറ്റോ വഴി ജിവാജി ക്ലബ് എന്ന ഹോട്ടലില്‍ നിന്ന് മട്ടര്‍ പനീര്‍ ഓര്‍ഡര്‍ ചെയ്തത്.എന്നാല്‍ ബട്ടര്‍ ചിക്കനാണ് പകരം വന്നത്. കുടുംബം അന്ന് യാതൊന്നും കഴിച്ചിരുന്നില്ല. ഓര്‍ഡര്‍ മാറി നല്‍കിയതില്‍ ക്ഷുഭിതരായ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു.
സേവനത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടിയാണ് കോടതി പിഴ ചുമത്തിയത്. ‘തെറ്റായ നീക്കം കുടുംബത്തിന് മാനസികവും ശാരീരകവുമായ ആഘാതമേല്‍പ്പിച്ചു. അതുകൊണ്ട് തന്നെ പിഴ തുകയ്ക്കൊപ്പം കേസ് നടത്തിപ്പിനുള്ള തുക കൂടി കുടുംബത്തിന് നല്‍കണം’- കോടതി പറഞ്ഞു.
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…
ദില്ലി: ഇറാൻ പ്രസിഡന്റിൻ്റ് ഇബ്രാഹിം റൈസിയുടെയും വിദേശകാര്യ മന്ത്രി ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയാൻ്റെയും മരണത്തിൽ ഇന്ത്യയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു. അന്താരാഷ്ട്ര…
കേരളത്തിലും തമിഴ്‌നാട്ടിലും വൻ മുന്നേറ്റം ! കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തലുകൾ ഇങ്ങനെ
കുതിക്കാൻ തയ്യാറെടുത്ത് വിപണികൾ ! നരേന്ദ്രവിജയത്തിന്റെ സൂചനകൾ കണ്ടുതുടങ്ങി
'ആരെങ്കിലും രക്ഷപ്പെട്ടാല്‍ എല്ലാവരും ആശങ്കപ്പെടുന്ന ചരിത്രത്തിലെ ഒരേയൊരു അപകടം' ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവെന്ന വിവരങ്ങള്‍…
അഞ്ചാംഘട്ട ലോക്‌സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചു.അഞ്ച് മണിവരെയുള്ള കണക്ക് പ്രകാരം അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന പതിനാല് ലോക്‌സഭാ മണ്ഡലങ്ങളില്‍ 60 ശതമാനത്തിലേറെ…