china-provoking-india-at-every-turn-says-us-diplomat
ദില്ലി: അരുണാചൽ പ്രദേശിൽ വീണ്ടും ചൈനയുടെ ഗൂഢനീക്കം. തെക്കൻ ടിബറ്റിൽ ഉൾപ്പെട്ട സ്ഥലങ്ങളാണെന്ന് അവകാശപ്പെട്ട് ഇന്ത്യൻ സംസ്ഥാനമായ അരുണാചൽ പ്രദേശിലെ സ്ഥലങ്ങളുടെ പേര് മാറ്റിയിരിക്കുകയാണ് ചൈന (China Renames 15 Places In Arunachal Pradesh). സാങ്‌നാനിലുള്ള 15 സ്ഥലങ്ങൾക്ക് പുതിയ പേര് നൽകിയതായി ചൈനീസ് ഭരണകൂടം അറിയിച്ചു.
എന്നാൽ ഇതിനെതിരെ ഇന്ത്യ ചൈനയ്‌ക്ക് ശക്തമായ താക്കീത് നൽകി. ഇത്തരം തന്ത്രങ്ങൾ പയറ്റി ഒരിക്കലും ഇന്ത്യൻ പ്രദേശം സ്വന്തമാക്കാമെന്ന് കരുതേണ്ട എന്ന് ഇന്ത്യ താക്കീത് നൽകി. അരുണാചൽ പ്രദേശ് ഇന്ത്യയുടെ അഭിഭാജ്യ ഘടകമാണ്. അത് ഇനിയും അങ്ങനെ തന്നെ തുടരുമെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. പുതിയ പേര് നൽകിയെന്ന് പറഞ്ഞ് വാസ്തവമായ കാര്യങ്ങളിൽ ഒരിക്കലും മാറ്റം വരില്ല. ഇത് ആദ്യമായല്ല ചൈന ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ 2017 ലും സ്ഥലങ്ങൾക്ക് പേരിടാൻ ചൈന ശ്രമിച്ചിരുന്നു.
അതേസമയം എട്ട് ജനവാസസ്ഥലങ്ങൾ, നാല് മലകൾ, രണ്ട് പുഴകൾ, ഒരു ചുരം എന്നിവയുടെ പേരാണ് ചൈന മാറ്റിയത്. തങ്ങളുടെ അധീനതയിലുള്ളതാണ് ഇതെല്ലാമെന്നാണ് കമ്മ്യൂണിസ്റ്റ് ചൈനയുടെ അവകാശവാദം. വാമോ റീ, ദു റീ, ലെൻസുബ് റീ, കുൻമിംഗ്‌സിംഗ്‌സ് ഫെംഗ്, ദുലേയ്ൻ ഹി, സെൻയോഗ്മോ ഹി എന്നിങ്ങനെയുള്ള പേരുകളാണ് പ്രദേശങ്ങൾക്ക് നൽകിയിരിക്കുന്നത്.
കഞ്ചിക്കോട് : കിടക്കയിൽ മൂത്രമൊഴിച്ചെന്നാരോപിച്ച് 5 വയസ്സുകാരിയുടെ സ്വകാര്യ ഭാഗത്ത് ചട്ടുകം ചൂടാക്കി പൊള്ളിച്ച രണ്ടാനമ്മ അറസ്റ്റിൽ. ബിഹാർ സ്വദേശിനിയും…
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ള കേസില്‍ നിർണ്ണായക അറസ്റ്റുമായി പ്രത്യേക അന്വേഷണ സംഘം. കേസിൽ ശബരിമല തന്ത്രി കണ്ഠരര് രാജീവരാണ്…
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…