India

ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഭാരതത്തിൽ !നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച

ദില്ലി : ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം കലുഷിതമായ ഇന്ത്യ-ചൈന നയതന്ത്രബന്ധം സാധാരണ നിലയിലേക്ക് കൊണ്ടുവരാനുള്ള നീക്കങ്ങൾ സജീവമാക്കി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ ഭാരതത്തിലെത്തി . നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. മോദിയുടെ ചൈനാ സന്ദർശനത്തിന് മുന്നോടിയായി നടക്കുന്ന ഈ യോഗം ഏറെ നിർണ്ണായകമാണ്.

നാളെ പ്രധാനമന്ത്രി മോദിയെ കാണുന്നതിന് മുൻപായി വാങ്, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരുമായി വെവ്വേറെ ചർച്ചകൾ നടത്തും. അതിർത്തിയിലെ നിലവിലെ സ്ഥിതിഗതികൾ, വ്യാപാരം, വിമാന സർവീസുകൾ പുനരാരംഭിക്കൽ തുടങ്ങിയ വിഷയങ്ങൾ ഈ കൂടിക്കാഴ്ചകളിൽ ചർച്ചയാകും. 2020-ലെ ഗാൽവൻ താഴ്‌വരയിലെ സംഘർഷത്തിന് ശേഷം വഷളായ ഉഭയകക്ഷി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ചൈനീസ് വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തെ ഇന്ത്യ കാണുന്നത്.

നാളെ രാവിലെ 11 മണിക്ക് വാങ്ങും എൻഎസ്എ ഡോവലും തമ്മിൽ അതിർത്തി തർക്കങ്ങളുമായി ബന്ധപ്പെട്ട 24-ാമത് സ്പെഷ്യൽ റെപ്രസെന്റേറ്റീവ്സ് (SR) ചർച്ച നടക്കും. അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനായുള്ള പുതി നടപടികൾ ഇരുവരും ചർച്ച ചെയ്യുമെന്നാണ് സൂചന. കിഴക്കൻ ലഡാക്കിലെ സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചെങ്കിലും, യഥാർത്ഥ നിയന്ത്രണ രേഖയിൽ (LAC) നിലവിൽ ഇരുവശത്തുമായി 50,000 മുതൽ 60,000 വരെ സൈനികർ ഇപ്പോഴുമുണ്ട്.

ഓഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിൽ ചൈനയിൽ നടക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്നുണ്ട്. അതിനു മുന്നോടിയായി നടത്തുന്ന വാങ്ങിന്റെ ഈ സന്ദർശനം ഏറെ പ്രാധാന്യമർഹിക്കുന്നു.

കൊവിഡ്-19 മഹാമാരിക്ക് ശേഷം നിർത്തിവെച്ച ഇന്ത്യ-ചൈന നേരിട്ടുള്ള വിമാന സർവീസുകൾ പൂർണ്ണമായും പുനരാരംഭിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളും ചർച്ചയാകും. കൂടാതെ, ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ട്രംപ് ഭരണകൂടം 50% തീരുവ ഏർപ്പെടുത്തിയതിനെ തുടർന്ന് ഇന്ത്യ-അമേരിക്ക ബന്ധത്തിൽ വർധിച്ചുവരുന്ന പിരിമുറുക്കത്തിനിടയിലാണ് വാങ്ങിന്റെ സന്ദർശനം എന്നതും ശ്രദ്ധേയമാണ്.

കഴിഞ്ഞ വർഷം ഒക്ടോബർ 23-ന് കസാഖ്സ്ഥാനിലെ കസാനിൽ നടന്ന കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും തമ്മിൽ നടത്തിയ ആശയവിനിമയത്തിൽ നയതന്ത്രം പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചിരുന്നു. അതിനുശേഷമാണ് ഈ നിർണായക നീക്കങ്ങൾ നടക്കുന്നത്.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

15 minutes ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

2 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

2 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

3 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

3 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

3 hours ago