കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വർഗീയ പ്രസംഗം നടത്തുകയും അത് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസെടുത്ത് പോലീസ്. കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസാണ് കേസെടുത്തത്.
നരേന്ദ്രമോദി വീണ്ടും അധികാരത്തിൽ വന്നാൽ മുസ്ലീം പളളിയും ക്രിസ്ത്യൻ പളളിയും ഉണ്ടാകില്ലെന്നുൾപ്പെടെയായിരുന്നു ഷമയുടെ വാക്കുകൾ. ഇതിന്റെ വീഡിയോ ഇവർ എക്‌സിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പ്രചരിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം കോഴിക്കോട് ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി എംകെ രാഘവന്റെ പ്രചാരണത്തിന് എത്തിയപ്പോഴായിരുന്നു ഷമയുടെ വിവാദ പ്രസംഗം.
വിദ്വേഷ പ്രചാരണം നടത്തുകയും പരസ്പരം സ്പർദ്ധ വളർത്തുന്ന രീതിയിൽ അത് സമൂഹമാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു. ഐപിസി സെക്ഷൻ 153, 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 125 ാം വകുപ്പ് തുടങ്ങിയവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഏഴാം തീയതിയായിരുന്നു ഷമയുടെ പ്രസംഗം.
ഛത്രപതി ശിവജി മഹാരാജിന്റെ ജീവിതത്തെ ആസ്പദമാക്കി സിനിമയൊരുങ്ങുന്നു. OMG 2 ചിത്രത്തിന്റെ സംവിധായകനും എഴുത്തുകാരനുമായ അമിത് റായ് ആണ് ഛത്രപതി…
ഒടുവിൽ സത്യം തുറന്നു പറഞ്ഞു രാഹുൽ ഗാന്ധി ; കൈയടിച്ച് സോഷ്യൽ മീഡിയ
ഞാന്‍ ആര്‍ എസ് എസു കാരന്‍; ജസ്റ്റിസ് ചിത്തരഞ്ജന്‍ ദാസ് പറഞ്ഞത് കേട്ടോ?
ദില്ലി : ആം ആദ്മി പാർട്ടിക്ക് ഖലിസ്ഥാൻ അനുകൂല ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട്. പാർട്ടി നേതൃത്വം ബബ്ബർ ഖൽസ…
ദില്ലി : ആം ആദ്മി എംപി സ്വാതി മലിവാളിനെ ആക്രമിച്ച കേസിൽ പ്രതിയായ കെജ്‌രിവാളിന്റെ സഹായി ബൈഭവ് കുമാറിനെ തെളിവെടുപ്പിനായി…
ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയോട്രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്.…