ഇടുക്കി : തൊടുപുഴ ജില്ലാ ആശുപത്രിയിൽ കൈക്കൂലി നൽകാത്തതിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ചതായി പരാതി.ഇന്നലെ രാവിലെ 11 മണിയോടെയാണ് സൈക്കിളിൽ നിന്നുവീണ മകനൊപ്പം വണ്ണപ്പുറം സ്വദേശി രാജേഷ് ജില്ലാ ആശുപത്രിയിൽ എത്തിയത്. ഡോക്ടറുടെ പരിശോധനയിൽ കൈക്ക് പൊട്ടലുണ്ടെന്ന് സ്ഥിരീകരിച്ചു. എന്നാൽ തുടർ ചികിത്സ നടത്തണമെങ്കിൽ പണം വേണമെന്നും പണം ഇല്ലെങ്കിൽ ചികിത്സ നടത്താൻ കഴിയില്ലെന്നും ഡോക്ടർ പറഞ്ഞതായി രാജേഷ് പരാതിയിൽ പറഞ്ഞു.
തന്നെയും മകനെയും അത്യാഹിത വിഭാഗത്തിൽ നിന്ന് ഇറക്കി വിട്ടെന്നും പരാതിയിൽ പറയുന്നുണ്ട്.മണിക്കൂറുകളോളം കാത്ത് നിന്നിട്ടും യാതൊരു ദയയും കാണിച്ചില്ലെന്നും പ്രാഥമിക ശുശ്രൂഷ പോലും കുട്ടിക്ക് നൽകിയില്ലെന്നും രാജേഷ് പോലീസിനോട് പറഞ്ഞു.സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ കുട്ടിയുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ചികിത്സാ നിഷേധത്തെ കുറിച്ച് ഒന്നും പറയാനില്ലെന്നായിരുന്നു ആരോപണവിധേയനായ ഡോക്ടറുടെ പ്രതികരണം.പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൊല്ലം: ഗ്രാമപ്പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ കൈക്കലാക്കുകയും ചെയ്ത സിപിഎം നേതാവിനെതിരെ കേസ്.…
തൃശ്ശൂർ: വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരുടെ മരണം കൊലപാതകത്തിന് ശേഷമുള്ള ആത്മഹത്യയെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. വെള്ളാനിക്കര സർവീസ്…
അഹമ്മദാബാദ്: പാകിസ്ഥാന് വേണ്ടി നിർണായ വിവരങ്ങൾ ചോർത്തി നൽകിയ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗുജറാത്തിലെ ജാംനഗർ സ്വദേശിയായ മുഹമ്മദ്…
ദില്ലി: കനയ്യ കുമാറിന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് രാജിവച്ച ദില്ലി പി സി സി അദ്ധ്യക്ഷൻ അരവിന്ദർ…
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം അൽപ്പസമയത്തിനുള്ളിൽ ചേരും. തെരഞ്ഞെടുപ്പ് അവലോകനമാണ് മുഖ്യ അജണ്ടയെങ്കിലും പാർട്ടിവിട്ട് ബിജെപിയിൽ ചേരാൻ ശ്രമിച്ചുവെന്ന…
ചെന്നൈ: മുത്താപ്പുതുപ്പെട്ടിൽ മലയാളി ദമ്പതികളെ കൊലപ്പെടുത്തിയ ശേഷം നൂറു പവന്റെ സ്വർണ്ണവുമായി മോഷ്ടാക്കൽ കടന്നു. സിദ്ധ ഡോക്ടറായ ശിവൻ നായർ,…