അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്‌ക്ക് ക്ഷണം സ്വീകരിക്കണമോ, അവിടെ പോകണമോ എന്ന കാര്യത്തില്‍ ഒരു വ്യക്തമായ തീരുമാനമെടുക്കാന്‍ കഴിയാതെ കോണ്‍ഗ്രസുകാര്‍ തലപുകച്ച് ആലോചിക്കുകയാണ്. കാരണം, നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ താഴെയിറക്കാൻ രൂപീകരിച്ച അവിയൽ മുന്നണി തന്നെയാണ് പ്രധാന തടസം. വോട്ട് ബാങ്ക് ചോർന്നു പോകാനും പാടില്ല. എന്നാൽ സഖ്യകക്ഷികൾ വേണും താനും. അതാണ് ഇന്ന് കോൺഗ്രസിന്റെ അവസ്ഥ. എന്നാല്‍ പണ്ടത്തെ കോണ്‍ഗ്രസുകാര്‍ക്ക് അങ്ങനെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. പാർട്ടിയെ പേടിച്ച് സ്വന്തം നിലപാട് കുഴിച്ചുമൂടുന്നവരായിരുന്നില്ല പണ്ടത്തെ കോൺഗ്രസുകാർ. അതിന് ഉത്തമ ഉദാഹരണമാണ് ബാബാ രാഘവ് ദാസ് എന്ന കോൺഗ്രസുകാരൻ. രാഷ്‌ട്രീയ വിശ്വാസത്തില്‍ കോണ്‍ഗ്രസുകാരനായിട്ടും രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ബാബാ രാഘവ്ദാസിന് അചഞ്ചലമായ വിശ്വാസമുണ്ടായിരുന്നു. തര്‍ക്ക കെട്ടിടത്തില്‍ വിഗ്രഹം സ്ഥാപിച്ച അഞ്ചുപേരില്‍ ഒരാള്‍ ബാബാ രാഘവ് ദാസായിരുന്നു. രാഷ്‌ട്രീയത്തില്‍ കോണ്‍ഗ്രസിനൊപ്പം, വിശ്വാസത്തില്‍ രാമജന്മഭൂമി പ്രസ്ഥാനത്തിനൊപ്പം, ബാബ രാഘവ്ദാസിനെക്കുറിച്ച് അങ്ങനെയായിരുന്നു പറയാറ്. ബാബാ രാഘവ് ദാസ് പൂനെക്കാരനായിരുന്നു. അദ്ദേഹം ശുദ്ധമനസ്സുള്ള സാമൂഹ്യ പ്രവര്‍ത്തകനായ ബ്രാഹ്മണനായിരുന്നു. 1897-ലെ പ്ലേഗില്‍ ബാബാ രാഘവ് ദാസിന്റെ കുടുംബത്തിന് മുഴുവന്‍ ജീവഹാനി സംഭവിച്ചു. അങ്ങനെ നാടുവിട്ട ബാബാ രാഘവ് ദാസ്, ബനാറസ്, അലഹബാദ് ഒക്കെച്ചുറ്റി സഞ്ചരിച്ച് ഗാസിപൂരിലെത്തി. ഗാസിപൂരില്‍ ബാബാ രാഘവ് ദാസ് അക്കാലത്ത് ഏറെ പ്രശസ്തനായ മൗനി ബാബയെ കണ്ടുമുട്ടി.
മൗനി ബാബയില്‍ നിന്ന് മന്ത്രദീക്ഷ സ്വീകരിച്ച ശേഷം ബാബാ രാഘവ് ദാസ് ബര്‍ഹാജിലെ യോഗിരാജ് അനന്ത് മഹാപ്രഭുവിന്റെ സമീപം എത്തി. ഒരു വര്‍ഷത്തിനുശേഷം ബാബാ രാഘവ് ദാസിന്റെ ഗുരു സമാധിയായി. തുടര്‍ന്ന് രാഘവേന്ദ്ര ബാബാ രാഘവദാസായി മാറുകയും ഗുരുവിന്റെ ആശ്രമത്തിന്റെ ചുമതല ഏറ്റെടുക്കുകയും ചെയ്യുകയായിരുന്നു. തുടർന്ന് സ്വാതന്ത്ര്യ സമര പ്രവര്‍ത്തനത്തിലെ സജീവ പ്രവര്‍ത്തകനും സംഘാടകനുമായി. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ പ്രവർത്തനങ്ങളുടെ പേരിൽ രാഘവദാസ് പലതവണ ജയിലിൽ അടയ്ക്കപ്പെട്ടു , ആദ്യത്തേത് 1921-ലാണ്. ദണ്ഡി മാർച്ചിൽ ഗാന്ധിയെ അനുഗമിച്ചത് സ്വാതന്ത്ര്യസമരത്തിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ ഉൾപ്പെടുന്നു. നിരവധി സ്വാതന്ത്ര്യ സമര സേനാനികൾക്ക് അഭയം നൽകുന്നതുൾപ്പെടെയുള്ള സ്വാതന്ത്ര്യ പ്രവർത്തനങ്ങളുടെ പ്രഭവകേന്ദ്രമായിരുന്നു ബാരായിലെ രാഘവദാസിന്റെ ആശ്രമം. സ്വാതന്ത്ര്യ സമരത്തെക്കുറിച്ചും സാമൂഹിക പരിഷ്കാരങ്ങളെക്കുറിച്ചും അവബോധം പ്രചരിപ്പിക്കുന്നതിനായി അദ്ദേഹം ഒരു പൊതുയോഗം സംഘടിപ്പിച്ചു. ദലിത് ജനവാസ കേന്ദ്രങ്ങളിൽ ചെന്ന് രോഗികളെ ശുചീകരണത്തെക്കുറിച്ച് പഠിപ്പിച്ചു. സർക്കാരിൽ ചേരുന്നതിനു പകരം ജനങ്ങളെ നേരിട്ട് സേവിക്കാനായിരുന്നു അദ്ദേഹം ഇഷ്ടപ്പെട്ടത്. കൂടാതെ, അയോധ്യ തര്‍ക്കത്തിന്റെ അടിസ്ഥാന കേസിലെ വാദി കൂടിയായിരുന്നു അദ്ദേഹം. ബാബാ രാഘവ് ദാസിന്റെ സ്രകിയതയും ഹിന്ദുത്വ വീക്ഷണവും സത്യഗ്രഹ സമര രീതിയും രാമജന്മഭൂമി വിഷയത്തില്‍ നിര്‍ണായകമായി. അയോധ്യയില്‍ സ്ഥാപിച്ച വിഗ്രഹങ്ങള്‍ അവിടെനിന്ന് നീക്കം ചെയ്യരുതെന്ന് സര്‍ക്കാര്‍ അതിനാല്‍ത്തന്നെ ഉത്തരവിട്ടിരുന്നു. കൂടാതെ, വിഖ്യാതനായ ജില്ലാ മജിസ്‌ട്രേറ്റ് കെ.കെ. നായരും സിറ്റി മജിസ്‌ട്രേറ്റ് ഗുരുദത്ത് സിങ്ങുമായി വളരെ അടുപ്പത്തിലായിരുന്നു ബാബാ രാഘവദാസ്.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…