തിരുവനന്തപുരം: രണ്ട് വർഷത്തിനിടയിൽ സംസ്ഥാനത്ത് പാഠപുസ്തക അച്ചടിയിൽ വൻ അഴിമതിയെന്ന് കണ്ടെത്തൽ. 35 കോടിയുടെ സാമ്പത്തിക ക്രമക്കേടാണ് കണ്ടെത്തിയിരിക്കുന്നത്. കെ.ബി.പി.എസ് മില്ലുകളിൽ നിന്നാണ് പാഠപുസ്തകം അച്ചടിക്കുന്നതിനാവശ്യമായ പേപ്പർ വാങ്ങിയിരുന്നത്. ഇതിൽ തിരിമറി നടത്തിയതായാണ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ഒരു പരിശോധനയും കൂടാതെയാണ് കെ.ബി.പി.എസ് ആവശ്യപ്പെട്ട തുക സംസ്ഥാന സർക്കാർ അനുവദിച്ചിരിക്കുന്നത്. അതും വ്യജ ബില്ലുകൾ നൽകിയാണ് ക്രമക്കേട് നടത്തിയത്. 2015 ൽ പാഠപുസ്തകം അച്ചടിക്കുന്നത് വൈകിയിരുന്നു. ഇതിനെ തുടർന്നാണ് മില്ലുകളിൽ നിന്ന് നേരിട്ട് പേപ്പർ വാങ്ങാൻ തീരുമാനിക്കുന്നത്.
ചരിത്ര പ്രസിദ്ധമായ പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന് മെയ് 11 ന് തിരിതെളിയും. പരമപവിത്രമായ തിരുവൻവണ്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ മെയ് 18…
മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…
സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…