കൊല്ലം: തിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തോല്‍ക്കുമെന്ന ഭീതിയിൽ ബിജെപി സ്ഥാനാർത്ഥിയെ കൊല്ലാൻ ശ്രമം. കൊല്ലം കടയ്ക്കലിലിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെയാണ് സി.പിഎം അതിക്രമം. കടയ്ക്കല്‍ ആല്‍ത്തറമൂടിന് സമീപം ബിജെപിയുടെ അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞു നിര്‍ത്തി പന്തളംമുക്ക് വാര്‍ഡ് സ്ഥാനാര്‍ത്ഥി വിപിന്‍ അടക്കമുള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.
വിപിനെ തലയ്ക്കടിച്ച് കൊലപ്പെടുത്താനായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരനായ ആല്‍ത്തറമൂട് ഉദയഗിരിയില്‍ അരുണ്‍ ആറെന്‍സി അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി പറയുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബിജെപി അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ഉള്‍പ്പടെ ആരോപണ വിധേയരായ കൊടകര കുഴല്‍പണകേസില്‍ ഇടപെടാനുള്ള ആം ആദ്മി പാര്‍ട്ടിയുടെ ശ്രമങ്ങള്‍ പാഴായി
അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal
കൊൽക്കത്ത : താൻ ആർഎസ്എസുകാരനാണെന്ന് യാത്രയയപ്പ് പ്രസംഗത്തിൽ വെളിപ്പെടുത്തി കൊൽക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി ചിത്തരഞ്ജൻ ദാസ്.ഇന്നലെ ഹൈക്കോടതിയിൽ നടന്ന…
കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…