Tuesday, April 30, 2024
spot_img

കൊല്ലത്ത് ബിജെപി സ്ഥാനാർത്ഥിയെ കൊലപ്പെടുത്താൻ ശ്രമം; തോൽക്കുമെന്ന് ഉറപ്പായപ്പോൾ സിപി എമ്മിന്റെ വൃത്തികെട്ട തന്ത്രം

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചരണം അതിന്റെ അവസാനഘട്ടത്തിലേക്ക് അടുത്തതോടെ തോല്‍ക്കുമെന്ന ഭീതിയിൽ ബിജെപി സ്ഥാനാർത്ഥിയെ കൊല്ലാൻ ശ്രമം. കൊല്ലം കടയ്ക്കലിലിലെ ബിജെപി സ്ഥാനാര്‍ത്ഥിയ്ക്ക് നേരെയാണ് സി.പിഎം അതിക്രമം. കടയ്ക്കല്‍ ആല്‍ത്തറമൂടിന് സമീപം ബിജെപിയുടെ അനൗണ്‍സ്‌മെന്റ് വാഹനം തടഞ്ഞു നിര്‍ത്തി പന്തളംമുക്ക് വാര്‍ഡ് സ്ഥാനാര്‍ത്ഥി വിപിന്‍ അടക്കമുള്ളവരെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു.

വിപിനെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്താനായിരുന്നു സിപിഎം പ്രവര്‍ത്തകരുടെ ശ്രമം. സര്‍ക്കാര്‍ ജീവനക്കാരന്റെ നേതൃത്വത്തിലായിരുന്നു അക്രമണം. ഹെല്‍ത്ത് സര്‍വീസ് ജീവനക്കാരനായ ആല്‍ത്തറമൂട് ഉദയഗിരിയില്‍ അരുണ്‍ ആറെന്‍സി അടക്കമുള്ളവരാണ് ആക്രമണത്തിനു പിന്നിലെന്ന് ബിജെപി പറയുന്നു. പരിക്കേറ്റ വിപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Related Articles

Latest Articles