ദില്ലി: സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സമൂഹ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കണമെന്ന് സുപ്രിംകോടതി. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കണമെന്ന ഹര്‍ജിയിലാണ് സുപ്രിംകോടതിയുടെ സുപ്രധാന വിധി.
ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ എണ്ണം ആശങ്കയുണ്ടാക്കുന്ന വിധം വര്‍ധിച്ചു വരികയാണെന്ന് കോടതി നിരീക്ഷിച്ചു. കഴിഞ്ഞ നാല് പൊതു തിരഞ്ഞെടുപ്പുകളില്‍ ഈ പ്രവണത കാണുന്നുണ്ട്. രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം അവസാനിപ്പിക്കാന്‍ കോടതി മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി. രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ വെബ്സൈറ്റില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിക്കണമെന്ന് കോടതി പറഞ്ഞു.
എന്തു കൊണ്ടാണ് ഇത്തരം സ്ഥാനാര്‍ത്ഥികളെ മത്സരരംഗത്ത് ഇറക്കുന്നത് എന്ന് പാര്‍ട്ടികള്‍ വെബ്സൈറ്റില്‍ വ്യക്തമാക്കണമെന്നും വിജയസാധ്യത മാത്രം മാനദണ്ഡം ആകരുതെന്നും കോടതി നിര്‍ദേശിച്ചു. 48 മണിക്കൂറിനകം വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണം, ഫേസ്ബുക്കിലും ട്വിറ്ററിലും വിവരങ്ങള്‍ നല്‍കണം.
ഇത് നടപ്പാക്കിയ ശേഷം തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണം, ദേശിയ പത്രത്തിലും പ്രാദേശിക പത്രത്തിലും സ്ഥാനാര്‍ത്ഥിയെ സംബന്ധിച്ചുള്ള വിവരം പ്രസിദ്ധീകരിക്കണം, 72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ട് നല്‍കണം എന്നിവയാണ് കോടതി മുന്നോട്ടുവച്ച മാര്‍ഗ നിര്‍ദേശങ്ങള്‍.
മാര്‍ഗനിര്‍ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കും. 72 മണിക്കൂറിനകം മാര്‍ഗനിര്‍ദേശങ്ങള്‍ പാര്‍ട്ടികള്‍ നടപ്പാക്കണമെന്നാണ് കോടതി ഉത്തരവ്.
ആദ്യം വോട്ടിംഗ് മെഷീൻ ഇപ്പോൾ ശതമാനക്കണക്ക് കോൺഗ്രസിന്റെ ലക്ഷ്യം തെരഞ്ഞെടുപ്പ് അട്ടിമറി? |CONGRESS| #congress #elections2024 #electioncommission
ശ്രീനഗർ: ജമ്മു കശ്മീരിൽ അതിർത്തി കടന്നെത്തിയ പാക് ഡ്രോണിനെ ബിഎസ്എഫ് വെടിവച്ച് വീഴ്ത്തി. സാമ്പ ജില്ലയിലെ അന്താരാഷ്ട്ര അതിർത്തിയ്ക്ക് സമീപമായിരുന്നു…
ആ ചുമതല ഡോവലിന് ? പ്രതിരോധ മന്ത്രി പറഞ്ഞത് വെറുതെയായില്ല ! പാകിസ്ഥാന്റെ അടിവേരിളക്കുന്ന പ്രക്ഷോഭം തുടങ്ങി
തിരുവനന്തപുരം : കരമനയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാൾ കൂടി പിടിയിലായി. പ്രതികളെത്തിയ ഇന്നോവ കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായിരിക്കുന്നത്.…
തെരഞ്ഞെടുപ്പ് പരാജയം ഉറപ്പായതോടെ സമനില തെറ്റിയ സിപിഎം, വര്‍ഗീയ വിഭജനത്തിന് ശ്രമിക്കുന്നുവെന്ന ഗുരുതരാരോപണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശൻ. സിപിഎം…
ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി റൂമെടുക്കാൻ വന്നതാകും അല്ലെ സഖാക്കളേ ?