തിരുവനന്തപുരം : നേമത്ത് വീട്ടിൽ നടന്ന പ്രസവത്തിൽ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ അക്യൂപങ്‌ചർ ചികിത്സകൻ അറസ്റ്റിൽ. വെഞ്ഞാറമ്മൂട് സ്വദേശി ഷിഹാബുദ്ദീനാണ് പിടിയിലായത്. എറണാകുളത്ത് നിന്ന് പിടികൂടിയ ഇയാളെ നേമം സ്‌റ്റേഷനിലെത്തിച്ചു.
തിരുവനന്തപുരത്ത് ബീമാപ്പള്ളിക്കടുത്ത് അക്യൂപങ്‌ചർ ക്ലിനിക്ക് നടത്തുകയാണ് ഷിഹാബുദ്ദീൻ. ഇയാളുടെ അടുത്ത് നേരത്തെ ഷമീറയെ ചികിത്സക്ക് വിധേയയാക്കിയിട്ടുണ്ടെന്നാണ് കണ്ടെത്തൽ. അക്യൂപങ്‌റിന്റെ മറവിൽ ഇവിടെ വ്യാജ ചികിത്സ നടത്തുന്നുവെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ, പോലീസ് നടപടികൾ ഒന്നും സ്വീകരിച്ചിരുന്നില്ല.
അതേസമയം, സംഭവത്തിൽ യുവതിയുടെ ഭർത്താവ് നയാസിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നയാസിന്റെ ആദ്യ ഭാര്യയും മകളുമാണ് പ്രസവ സമയത്ത് യുവതിയുടെ കൂടെയുണ്ടായിരുന്നത്. ആദ്യ ഭാര്യയിലൈ മകൾ അക്യൂപങ്‌ചർ വിദ്യാർത്ഥിയായിരുന്നു. ഇവരാണ് യുവതിയുടെ പ്രസവം അക്യൂപങ്‌റിലൂടെ എടുത്തത്. വിദഗ്ദ ചികിത്സ കിട്ടാത്തതിനെ തുടർന്നാണ് യുവതി മരിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്.
ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ.…
പി എഫ് തട്ടിപ്പ് മുതൽ ഐ സി യു പീഡനം വരെ അരങ്ങേറുന്ന കോഴിക്കോട് മെഡിക്കൽ കോളേജിന്റെ യഥാർത്ഥ രോഗമെന്ത്?…
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ്, ലൈഫ് സ്‌കിൽ പരിപാടി സംഘടിപ്പിച്ച് ഭാരതീയ വിചാര കേന്ദ്രം. വരുന്ന ശനി,…
കോഴിക്കോട് മെഡിക്കൽ കോളേജിൽ കൈയ്യിൽ ശസ്ത്രക്രിയയ്ക്കെത്തിയ 4 വയസുകാരിക്ക് നാവില്‍ ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഡോക്ടർക്കെതിരെ കേസെടുത്തു. സംഭവത്തില്‍ പെൺകുട്ടിയുടെ…
ബീഹാറിൽ വോട്ടർമാരെ ഇളക്കി മറിച്ച് ബിജെപി യുടെ വമ്പൻ പ്രഖ്യാപനം! #amitshah #sitadevi #bihar #bjp
കോട്ട : വിവാഹ ചടങ്ങിൽ പങ്കെടുക്കാനുള്ള തിടുക്കത്തിനിടെ മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്ന് വയസുകാരി മരിച്ച നിലയിൽ. രാജസ്ഥാനിലെ…