ദില്ലി : തീരപരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴയിലെ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലെ കാപികോ റിസോർട്ട് പൊളിക്കുന്നതു സംബന്ധിച്ച് അന്ത്യ ശാസനവുമായി സുപ്രീം കോടതി. പൊളിക്കൽ നടപടികൾ മാർച്ച് 28നകം പൂർത്തിയായില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്ന് സുപ്രീം കോടതിയുടെ വ്യക്തമാക്കി. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്.
റിസോർട്ട് പൂർണമായും പൊളിക്കാത്തപക്ഷം മാർച്ച് അവസാനത്തോടെ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിനു നടപടി ആരംഭിക്കുമെന്നാണ് സുപ്രീം കോടതി ഇപ്പോൾ അറിയിച്ചിരിക്കുന്നത്. അതേസമയം, പൊളിക്കൽ നടപടി ആരംഭിച്ചതായും എന്നാൽ തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്കുവേണ്ടിയാണ് പൊളിക്കൽ നടപടി താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശി സുപ്രീംകോടതിയെ അറിയിച്ചു.
തീരപരിപാലന നിയമം കാറ്റിൽ പറത്തി നിർമ്മിച്ച റിസോർട്ട് പൊളിക്കണമെന്നു മൂന്നു വർഷങ്ങൾക്കു മുൻപ് 2020 ജനുവരിയിലാണ് സുപ്രീംകോടതി ഉത്തരവിട്ടത്. എന്നാൽ കോവിഡ് സാഹചര്യത്തെത്തുടർന്ന് വൈകിയ പൊളിക്കല്‍ പിന്നീട് 2022 സെപ്റ്റംബർ 15നാണു ആരംഭിച്ചത്.
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ ലോക കേരള സഭയ്ക്ക് 2 കോടി അനുവദിച്ച് സംസ്ഥാന സർക്കാർ. പ്രതിനിധികളുടെ യാത്രയ്ക്കും ഭക്ഷണത്തിനും താമസത്തിനുമായി…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽപെട്ട് നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന്റെ മുന്നിൽ വെല്ലുവിളിയാകുകയാണ് സംസ്ഥാന ജീവനക്കാരുടെ കൂട്ടവിരമിക്കൽ. 16000 ജീവനക്കാരാണ് ഈ മാസം…
ഉത്തർപ്രദേശിൽ വന്ന മാറ്റം വളരെ വലുത് യോഗി വേറെ ലെവൽ ,പ്രശംസിച്ച് പ്രധാനമന്ത്രി
ദില്ലി: ഭാരതത്തിന് കരുത്തേക്കാൻ തേജസ് എംകെ – 1 എ യുദ്ധവിമാനം എത്തുന്നു. ജൂലൈയോടെ യുദ്ധവിമാനം ലഭിക്കുമെന്ന് പ്രതിരോധ മന്ത്രാലയം…
ദില്ലി: മോദി സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യത്തെ അടിസ്ഥാന സൗകര്യ മേഖലയിൽ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങളെ അഭിനന്ദിച്ച നടി രശ്മിക മന്ദാന…
രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു.കണക്കുകൾ പുറത്തുവിട്ട്നാഷണൽ സാമ്പിൾ സർവേ