പ്രതീകാത്മക ചിത്രം
ദില്ലി: ബോയിംഗ് ഉൾപ്പെടെയുള്ള വിമാനങ്ങളുടെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിക്കാൻ ഉത്തരവിട്ട് ഡിറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ബോയിങ് വിമാനമടക്കം എല്ലാ കമ്പനികളും ജൂലൈ 21 നകം പരിശോധന പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിർദേശം.അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇന്ധന സ്വിച്ചിൽ തകരാർ സംഭവിച്ചാൽ വിമാനത്തിന്റെ എൻജിൻ നിന്നുപോകാനും വലിയ അപകടത്തിലേക്ക് നയിക്കാനും സാധ്യതയുണ്ട്.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ അപകടത്തിനിരയായ വിമാനം പുറപ്പെട്ടതിനു പിന്നാലെ ഒരു സെക്കന്റിനുള്ളിൽ എഞ്ചിനുകളിലേക്ക് ഇന്ധനം നൽകുന്ന സ്വിച്ചുകൾ ഓഫ് ആയതായി റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു.
ബോയിംഗിന്റെ 737, 747, 757, 767, 777, 787 എന്നിവയും പഴയ മോഡലുകളായ 717, 727 എന്നിവയും,പരിശോധിക്കേണ്ട വിമാനങ്ങളുടെ ഉൾപ്പെടുന്നു. കൂടാതെ മക്‌ഡൊണൽ ഡഗ്ലസ് വിമാനങ്ങളായ MD-11, MD-90 സീരീസുകളും പട്ടികയിലുണ്ട്. ഇന്ത്യയിൽ നിലവിൽ നിരവധി വിമാന കമ്പനികൾ മേൽപറഞ്ഞ വിഭാഗങ്ങളിൽ പെട്ട വിമാനങ്ങൾ ഉപയോഗിക്കുന്നുണ്ട്. നിർദേശം ലഭിച്ച സാഹചര്യത്തിൽ കമ്പനികൾ സ്വിച്ച് പരിശോധന ആരംഭിച്ചിട്ടുണ്ട്.
മുൻ ഐപിഎസ് സഞ്ജീവ് ഭട്ടിന് 1996 ലെ ഒരുകിലോയിലധികം കറുപ്പ് കൈവശം വച്ച കേസിൽ ലഭിച്ച 20 വർഷത്തെ തടവ്…
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…