India

തമിഴ്‌നാട്ടിലെ ശ്മശാനത്തില്‍ പാതികത്തിയ നിലയിൽ മൃതദേഹം; അന്വേഷണം ചെന്നിത്തിയത് പ്രണയം നിലനിര്‍ത്താനുള്ള കൊടും ക്രൂരതയിൽ; കാമുകനുമായുള്ള ബന്ധത്തിന് തടസം നിന്ന ഭര്‍ത്താവിനെ അടിച്ചു കൊന്ന് കത്തിച്ച് ഭാര്യ; സഹായത്തിനായി കാമുകനും സുഹൃത്തും

ധർമപുരി: കാമുകനുമായുള്ള പ്രണയബന്ധത്തിന് തടസം നിന്നതിനു ഭര്‍ത്താവിനെ ഭാര്യ അടിച്ചു കൊന്നതിനുശേഷം കത്തിച്ചു. തമിഴ്നാട് ധര്‍മപുരിയിലാണു ഇരുപത്താറുകാരി കാമുകന്റെയും കൂട്ടുകാരന്റെയും സഹായത്തോടെ ഭര്‍ത്താവിനെ കൊന്നു കത്തിച്ചത്. പാതി കത്തിയ നിലയില്‍ ശ്മശാനത്തില്‍ കണ്ടെത്തിയ മൃതദേഹത്തെ കുറിച്ചുള്ള അന്വേഷണമാണു പ്രണയം നിലനിര്‍ത്താനുള്ള കൊടും ക്രൂരത വെളിച്ചത്തുകൊണ്ടുവന്നത്. ഇവർക്ക് രണ്ടു വയസ്സുള്ള കുട്ടിയുമുണ്ട്.

വിഷയവുമായി ബന്ധപ്പെട്ട് യുവതിയും കാമുകനുമടക്കം മൂന്നുപേര്‍ അറസ്റ്റിലായി. ധര്‍മപുരി നരസിപൂരിലെ ശ്മശാനത്തില്‍ പാതി കത്തിയ നിലയില്‍ രണ്ടാഴ്ച മുന്‍പാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്. മുഖമില്ലാത്തതിനാല്‍ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. പക്ഷേ പാന്റിന്റെ പോക്കറ്റില്‍ നമ്പര്‍ മാത്രം കത്തിപോകാത്ത നിലയില്‍ ആധാര്‍ കാര്‍ഡ് പൊലീസിനു കിട്ടി. പൊന്നാഗരം സോംപെട്ടിയിലെ മണി(30) എന്നയാളുടേതായിരുന്നു ആധാര്‍. വീട്ടിലെത്തിയ പൊലീസുകാരോടു ഒരാഴ്ചയായി മണിയെ കാണാനില്ലെന്നായിരുന്നു ഭാര്യ ഹംസവല്ലിയുടെ മറുപടി.

മണിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിട്ടുണ്ടെന്നറിയിച്ചപ്പോൾ കരഞ്ഞെങ്കിലും ഇവര്‍ക്കു കാര്യമായ ഭാവവിത്യാസമുണ്ടായില്ല. തുടര്‍ന്നു രഹസ്യമായി നിരീക്ഷിച്ചപ്പോള്‍ ഹംസവല്ലി സാധാരണ ജീവിതം നയിക്കുന്നതായി പൊലീസ് കണ്ടെത്തി. കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണു ക്രൂരകൊലപാതകം വെളിച്ചത്തായത്.

മൂന്നുകൊല്ലം മുന്‍പായിരുന്നു ഇവരുടെ വിവാഹം. ഡ്രൈവറായി ജോലി ചെയ്യുന്ന മണി ആഴ്ചയില്‍ ഒരുദിവസമാണു വീട്ടിലെത്തിയിരുന്നത്. വീട്ടില്‍ ഒറ്റയ്ക്കായിരുന്ന ഹംസവല്ലി കോളജ് പഠനകാലത്തെ കാമുകന്‍ സന്തോഷുമായി ഇതിനിടയ്ക്കു ബന്ധം സ്ഥാപിച്ചു. ഫോണ്‍ വിളികള്‍ പിരിയാന്‍ വയ്യാത്ത ഘട്ടത്തിലെത്തിയപ്പോഴാണു മണി ഇക്കാര്യം അറിയുന്നത്. ഇതിനെ ചൊല്ലിയുള്ള വഴക്കിനൊടുവില്‍ മണി ഭാര്യയെ തല്ലുകയും ചെയ്തു. ഇക്കാര്യം കാമുകനെ അറിയച്ച ഹംസവല്ലി മണിയുടെ ശല്യം ഒഴിവാക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. സുഹൃത്ത് ലോകേഷുമായെത്തിയ സന്തോഷ് വീട്ടിൽ വച്ചു മണിയെ അടിച്ചു കൊന്നശേഷം നരസിപുരയിലെ ശ്മശാനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ചു മൃതദേഹം കത്തിച്ചു. പൂര്‍ണമായി കത്തിച്ചാരമാകുന്നതിനു മുന്‍പ് ഇരുവരും സ്ഥലം വിട്ടതാണു കൊലപാതകം തെളിയിക്കുന്നതിലേക്ക് എത്തിയത്. അറസ്റ്റ് ചെയ്ത മൂവരെയും കോടതി പിന്നീട് റിമാന്‍ഡ് ചെയ്തു.

Anandhu Ajitha

Recent Posts

അന്റാർട്ടിക്കയിൽ കാണാതായ റോബോട്ട് !! പുറത്തു കൊണ്ടുവന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

ഓസ്‌ട്രേലിയൻ ശാസ്ത്രജ്ഞർ ടോട്ടൻ ഗ്ലേഷ്യറിനെ കുറിച്ച് പഠിക്കാൻ അയച്ച ഒരു റോബോട്ട് അപ്രതീക്ഷിതമായി ഡെൻമാൻ ഗ്ലേഷ്യറിന്റെ രഹസ്യങ്ങൾ പുറത്തുകൊണ്ടുവന്നത് ഈ…

2 hours ago

ഭൂമി ഭ്രമണ വേഗത കുറയ്ക്കുന്നു !! ഒരു ദിവസം 25 മണിക്കൂറാകും !

ഭൂമിയിൽ ഒരു ദിവസം 25 മണിക്കൂറായി മാറാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ പലപ്പോഴും ശാസ്ത്ര ലോകത്തും മാധ്യമങ്ങളിലും ചർച്ചയാകാറുണ്ട്.…

2 hours ago

ഇറാന്റെയും ജിഹാദികളുടെയും മിസൈലും റോക്കറ്റും നിഷ്പ്രഭമാക്കും ! വെറും 180 രൂപ ചെലവിൽ

ആധുനിക യുദ്ധതന്ത്രങ്ങളിൽ വിപ്ലവകരമായ മാറ്റം കുറിച്ചുകൊണ്ട് ഇസ്രായേൽ പ്രതിരോധ സേനയുടെ ഭാഗമായി മാറിയിരിക്കുകയാണ് 'അയൺ ബീം' (Iron Beam) എന്ന…

2 hours ago

216,000,000 km/hr വേഗതയിൽ ! യഥാർത്ഥ നരകത്തെ കണ്ടെത്തി ശാസ്ത്രലോകം

ഭൂമിയിൽ നിന്ന് ഏകദേശം 13 കോടി പ്രകാശവർഷം അകലെയുള്ള 'എൻജിസി 3783' (NGC 3783) എന്ന സർപ്പിള ഗാലക്സിയുടെ മധ്യഭാഗത്ത്…

2 hours ago

നിങ്ങൾ പരാജയപ്പെടുന്നുവെന്ന് തോന്നുന്നുവെങ്കിൽ ഇത് കേൾക്കൂ | SHUBHADINAM

യഥാർത്ഥത്തിൽ വിജയത്തിന്റെ താക്കോൽ നമ്മുടെ മനസ്സിൽ തന്നെയാണ് ഉള്ളത്. വേദത്തിൽ ഇതുമായി ബന്ധപ്പെട്ട് ഒരു മന്ത്രമുണ്ട്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ്…

3 hours ago

ഇന്ത്യയ്ക്കു നേരെ വിരൽ ചൂണ്ടി നിങ്ങളുടെ ന്യൂനപക്ഷ പീഡനത്തിന്റെ കറുത്ത ചരിത്രം മറച്ചുവെക്കാനാവില്ല!! ന്യൂനപക്ഷ വേട്ട ആരോപണത്തിൽ പാകിസ്ഥാന് ചുട്ടമറുപടിയുമായി ഭാരതം

ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…

14 hours ago