ലത്തീൻ അതിരൂപത കലാപമുണ്ടാക്കിയ വിഴിഞ്ഞത്ത് ഡിഐജി ആർ നിശാന്തിനി ഇന്ന് സന്ദർശിക്കും. നിശാന്തിനിയെ വിഴിഞ്ഞത്തെ സ്‌പെഷ്യൽ ഓഫീസറായി നിയോഗിച്ചിരുന്നു. കലാപത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് മദ്യനിരോധനവും പോലീസിനുള്ള ജാഗ്രതാ നിർദേശവും തുടരുകയാണ്. പോലീസ് സ്‌റ്റേഷൻ വരെ ലത്തീൻ രൂപതയുടെ ആളുകൾ ആക്രമിച്ച ഗുരുതര സാഹചര്യം മുൻനിർത്തിയാണ് പ്രത്യേക സുരക്ഷ
പോലീസ് സ്‌റ്റേഷൻ ആക്രമിച്ച് നാൽപത് പോലീസുകാരെ പരുക്കേൽപ്പിച്ചതിൽ മൂവായിരം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. സ്റ്റേഷൻ ആക്രമിക്കുന്നതിനിടെ പരുക്കേറ്റെന്ന് അവകാശപ്പെട്ട എട്ട് ലത്തീൻ രൂപതക്കാർ ഇന്നലെ ആശുപത്രി വിട്ടിരുന്നു.
അതിനിടെ വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു ഐക്യവേദി നേതാവ് കെപി ശശികലയുടെ നേതൃത്വത്തിൽ ഇന്ന് മാർച്ച് നടത്തും. വൈകുന്നേരം നാല് മണിക്കാണ് ഹിന്ദു ഐക്യവേദിയുടെ മാർച്ച് ആരംഭിക്കുന്നത്
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…