Kerala

അമ്പലപ്പുഴയിൽ ദൃശ്യം മോഡൽ കൊലപാതകം; സ്ത്രീയെ കൊന്ന് അയൽപക്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീട്ടിനകത്ത് കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്‌തു; മൊബൈൽ ഫോൺ കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ ഉപേക്ഷിച്ചു

ആലപ്പുഴ: അമ്പലപ്പുഴയിൽ പുറക്കാട് പഞ്ചായത്തിലെ കരൂരിൽ ദൃശ്യം മോഡൽ കൊലപാതകം. പ്രതി ജയചന്ദ്രൻ പോലീസിന്റെ പിടിയിലായി. ഇയാളുടെ സുഹൃത്തായ കരുനാഗപ്പള്ളി സ്വദേശിനി വിജയലക്ഷ്‌മിയെയാണ് തന്റെ വീട്ടിൽ കൊണ്ടുവന്ന് കൊലപ്പെടുത്തിയത്. മത്സ്യബന്ധന തൊഴിലാളിയായ ജയചന്ദ്രൻ കരുനാഗപ്പള്ളി ഹാർബറിൽ വച്ചാണ് വിജയലക്ഷ്‌മിയെ കണ്ട് പരിചയപ്പെടുന്നത്. പിന്നീടത് സൗഹൃദമായി വളരുകയായിരുന്നു. ഈ മാസം ആറിനാണ് വിജയലക്ഷ്‌മി ജയചന്ദ്രനോടൊപ്പം കരൂരിലെ വീട്ടിലെത്തിയത്. ഒരു ദിവസം ഇരുവരും അവിടെ താമസിച്ചു. ഏഴാം തീയതി പെട്ടെന്നുണ്ടായ പ്രകോപനം കാരണം വിജയലക്ഷ്മിയെ കൊലപ്പെടുത്തിയെന്നാണ് ജയചന്ദ്രന്റെ മൊഴി. കട്ടിങ് പ്ലെയർ കൊണ്ട് തലയ്ക്കടിച്ചതും കട്ടിലിന്റെ കാലിൽ തലയിടിപ്പിച്ചുമാണ് കൊലപാതകം നടത്തിയത്. കയർ കൊണ്ട് കഴുത്തിൽ മുറുക്കി മരണം ഉറപ്പാക്കി. തുടർന്ന് മൃതദേഹം അയൽപ്പക്കത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിനകത്ത് കുഴിച്ചു മൂടി കോൺക്രീറ്റ് ചെയ്‌തു എന്നാണ് സൂചന. മൃതദേഹം കണ്ടെടുത്തിട്ടില്ല.

ഈ മാസം ആറിനാണ് വിജയലക്ഷ്‌മിയെ കാണാതായത്. പതിമൂന്നിന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. തുടർന്ന് വിജയലക്ഷ്മിയുടെ ഫോൺ രേഖകൾ പരിശോധിച്ചാണ് കരുനാഗപ്പള്ളി പോലീസ് ജയചന്ദ്രനിലേക്കെത്തിയത്. കൊലയ്ക്ക് ശേഷം പ്രതി വിജയലക്ഷ്മിയുടെ വസ്ത്രങ്ങൾ അയൽവീട്ടിലെ കുളിമുറിയിൽ ഇട്ട് കത്തിക്കുകയും ഫോൺ എറണാകുളത്തെത്തി കണ്ണൂരിലേക്കുള്ള കെ എസ് ആർ ടി സി ബസ്സിൽ മനപ്പൂർവ്വം ഉപേക്ഷിച്ചു. എന്നാൽ ഫോൺ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ യാത്രക്കാർ അത് എറണാകുളത്തെ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.

ഫോൺ രേഖകളിൽ വിജയലക്ഷ്‌മി ജയചന്ദ്രനൊപ്പം ഉണ്ടായിരുന്നതായി തെളിഞ്ഞിരുന്നു. പ്രതിയെ കസ്റ്റഡിയിലെടുത്ത പൊലീസിന് അയാളിൽ നിന്ന് ശരിയായ വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല. വിദഗ്ദ്ധമായി പോലീസിന്റെ ചോദ്യങ്ങളിൽ നിന്ന് പ്രതി ഒഴിഞ്ഞുമാറി. എന്നാൽ ഇരുവരുടെയും ടവർ ലൊക്കേഷൻ രണ്ടു ദിവസവും ഒരു സ്ഥലത്തായിരുന്നു എന്നത് പോലീസ് പറഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. പ്രതി ജയചന്ദ്രന് ഭാര്യയും മകനുമുണ്ട്. ഇവർ വീട്ടിലില്ലാതിരുന്ന സമയത്താണ് വിജയലക്ഷ്‌മിയുമായി ജയചന്ദ്രൻ വീട്ടിലെത്തിയത്. പ്രതിയെ പോലീസ് സ്ഥലത്തെത്തിച്ച് തെളിവെടുക്കുന്നു.

Kumar Samyogee

Recent Posts

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! ഓസ്‌ട്രേലിയൻ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് വളമായെന്ന് തുറന്നടിച്ച് ബെഞ്ചമിൻ നെതന്യാഹു

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…

1 minute ago

ബോണ്ടി ബീച്ച് ജിഹാദി ആക്രമണം! പ്രതികളിൽ ഒരാളെ തിരിച്ചറിഞ്ഞു !ജൂത സമൂഹത്തിന് നേരെ വെടിയുതിർത്തത് ലാഹോറിൽ നിന്ന് കുടിയേറി പാർത്ത നവീദ് അക്രം എന്ന 24 കാരൻ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…

6 minutes ago

ബീഹാർ മന്ത്രി നിതിൻ നബിൻ ബിജെപിയുടെ പുതിയ ദേശീയ വർക്കിംഗ് പ്രസിഡന്റ് ; പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി തെരഞ്ഞെടുപ്പുകൾ പ്രധാന ദൗത്യം

ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…

2 hours ago

സിഡ്‌നി ബോണ്ടി ബീച്ച് ഭീകരാക്രമണം ! കൊല്ലപ്പെട്ടവരുടെ എണ്ണം 12 ആയി; ഭീകരവാദത്തിനെതിരായ ഭാരതത്തിന്റെ ഉറച്ച നിലപാട് വീണ്ടും വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ; ഓസ്‌ട്രേലിയക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു

ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…

3 hours ago

ജൂത ആഘോഷത്തിനിടെ ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ വെടിവയ്പ്പ് !!10 പേർ കൊല്ലപ്പെട്ടു

സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…

5 hours ago

അമേരിക്കയെ പ്രീതിപ്പെടുത്താൻ വർധിപ്പിച്ചത് 50 ശതമാനം വരെ ഇറക്കുമതി തീരുവ!! മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിന് കനത്ത തിരിച്ചടി നൽകാൻ ഭാരതം ; ദില്ലിയിൽ ചർച്ചകൾ

വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…

5 hours ago