തിരുവനന്തപുരം: വാഹന പരിശോധനക്കിടെ ഗ്രേഡ് എസ്ഐയെ ഇടിച്ചിട്ടതിന് കസ്റ്റഡിയിലെടുത്ത പ്രതിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്റ്റേഷന് ഉപരോധിച്ച് മോചിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് വാഹന പരിശോധനയ്ക്കിടെ ഗ്രേഡ് എസ്ഐ ശൈലേന്ദ്രനെ ഇടിച്ചിട്ടിട്ട് കടന്നുകളയാന്‍ ശ്രമിച്ച പ്രദീപിനെ പോലീസ് പിടികൂടിയത്.
രാത്രി ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സിപിഎം പ്രാദേശിക നേതാവും പോലീസ് സ്റ്റേഷന് ഉപരോധിച്ച് പ്രതിയെ മോചിപ്പിക്കുകയായിരുന്നു. ഉന്നത ഉദ്യോഗസ്ഥര്‍ ഇടപെട്ട് പരിക്കേറ്റ ശൈലേന്ദ്രനെ പരാതിയില്‍ നിന്നും പിന്തിരിപ്പിച്ചെന്നും ആരോപണമുണ്ട്.
സ്റ്റേഷന് ജാമ്യത്തിലാണ് പ്രതിയെ വിട്ടയച്ചത്. അമിത വേഗതയില്‍ വാഹനമോടിച്ചെത്തിയ പ്രദീപ് വാഹന പരിശോധനയുമായി സഹകരിച്ചിരുന്നില്ല. വാഹനം നിര്‍ത്താതെ പോയതിനെ തുടര്‍ന്നാണ് പ്രദീപിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്.
മുന്നറിയിപ്പില്ലാതെ കൂട്ട അവധിയെടുത്ത 14 ജീവനക്കാർക്കെതിരെ അച്ചടക്കനടപടി സ്വീകരിച്ച് കെഎസ്ആർടിസി. മുന്നറിയിപ്പില്ലാതെ പത്തനാപുരം യൂണിറ്റിൽ 2024 ഏപ്രിൽ 29, 30…
കൊയിലാണ്ടി : പാലക്കുളത്ത് നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ അമിതവേഗത്തിലെത്തിയ ലോറി ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ രണ്ട് വയസുകാരൻ മരിച്ചു.എട്ട് പേർക്ക്…
സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് വീണ്ടും മരണം. ചികിത്സയിലായിരുന്ന പന്നിയങ്കര സ്വദേശി വിജേഷ് ആണ് മരിച്ചത്. പെയിന്റിങ് തൊഴിലാളിയായ വിജേഷ് ശനിയാഴ്ച ജോലിസ്ഥലത്ത്…
തിരുവനന്തപുരം: നടുറോഡിൽ കെഎസ്ആർടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും യാത്രക്കാരെ ഇറക്കിവിടുകയും ചെയ്ത സംഭവത്തിൽ മേയർ ആര്യ രാജേന്ദ്രനെതിരെയും ഭർത്താവും…