India

‘ഇ ഡി സമൻസ് അയച്ചാൽ നിർബന്ധമായും ഹാജരായിരിക്കണം; എല്ലാ സംസ്ഥാന സർക്കാരുകളും നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്’; ഇ ഡി യെ എതിർക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന്സുപ്രീംകോടതി

ദില്ലി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പിഎംഎൽഎ) പ്രകാരം ഇ ഡി സമൻസ് അയച്ചാൽ നിർബന്ധമായും ഹാജരാകണമെന്ന് സുപ്രീംകോടതി. സംസ്ഥാനത്തെ അനധികൃത മണൽ ഖനനവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർമാരെ ഫെഡറൽ ഏജൻസിയെ ചോദ്യം ചെയ്യുന്നതിൽ നിന്ന് തടയാനുള്ള തമിഴ്‌നാട് സർക്കാരിൻ്റെ ശ്രമം തള്ളിക്കളഞ്ഞു കൊണ്ടാണ് സുപ്രീംകോടതി വിധി പ്രസ്താവിച്ചിരിക്കുന്നത്.

എല്ലാ സംസ്ഥാന സർക്കാരുകളും പിഎംഎൽഎ ഉൾപ്പെടെയുള്ള ഫെഡറൽ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. കള്ളപ്പണം വെളുപ്പിക്കൽ ആരോപണങ്ങളെ എതിർക്കുന്നതിന് പകരം സംസ്ഥാന സർക്കാർ ഇഡിയെ സഹായിക്കണമെന്ന് കോടതി പറഞ്ഞു. പാർലമെൻ്റ് ഉണ്ടാക്കിയ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ എല്ലാ സംസ്ഥാനങ്ങളുടെയും എക്സിക്യൂട്ടീവ് അധികാരം വിനിയോഗിക്കണമെന്ന് അനുശാസിക്കുന്ന ഇന്ത്യൻ ഭരണഘടനയുടെ 256-ാം അനുച്ഛേദവും ബെഞ്ച് ഉദ്ധരിച്ചു

വിധി തമിഴ്‌നാട് സർക്കാരിനെതിരെയുള്ളത് ആണെങ്കിലും, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ
അടക്കമുള്ളവരെയാണ് വിധി കാര്യമായി ബാധിക്കുക. തുടർച്ചയായി 8 തവണ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമൻസ് അയച്ചിട്ടും ഇ ഡി ക്ക് മുമ്പാകെ കെജ്‌രിവാൾ ഹാജരായിരുന്നില്ല. ഇ ഡി സമൻസുകൾ നിയമവിരുദ്ധമാണ് എന്ന നിലപാടാണ് കെജ്‌രിവാൾ സ്വീകരിച്ചത്.

സംസ്ഥാനത്തെ അഞ്ച് ജില്ലാ കളക്ടർമാരോട് വ്യക്തിപരമായി ഹാജരാകാൻ ആവശ്യപ്പെടുന്നതിൽ നിന്ന് ഇഡിയെ വിലക്കിയ മദ്രാസ് ഹൈക്കോടതി ഉത്തരവ് സസ്പെൻഡ് ചെയ്ത സുപ്രീംകോടതി, ഉദ്യോഗസ്ഥർ ഏജൻസിയുടെ സമൻസുകളെ മാനിക്കുകയും പ്രതികരിക്കുകയും ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കി. ഇതേ തുടർന്ന് ഏജൻസി നിയോഗിച്ച തീയതിയിൽ കളക്ടർമാരോട് ഹാജരാകാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തു.

പിഎംഎൽഎയുടെ സെക്ഷൻ 50 പ്രകാരം നൽകിയിട്ടുള്ള അധികാരങ്ങൾ വിനിയോഗിച്ചാണ് ഇഡി സമൻസ് അയച്ചിരിക്കുന്നത്. ആക്ടിൻ്റെ മൗലികമായ വായനയിൽ നിന്ന് തന്നെ, നിയമത്തിന് കീഴിലുള്ള അന്വേഷണത്തിലോ നടപടിക്രമങ്ങളിലോ ഏതെങ്കിലും വ്യക്തിയുടെ ഹാജർ ആവശ്യമാണെന്ന് കരുതുന്നെങ്കിൽ അവരെ വിളിച്ചുവരുത്താൻ ബന്ധപ്പെട്ട അധികാരിക്ക് അധികാരമുണ്ടെന്ന് വ്യക്തമാണ്, സുപ്രീംകോടതി പറഞ്ഞു.

സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ, ഇഡി തുടങ്ങിയ ഫെഡറൽ ഏജൻസികളുടെ സഹായത്തോടെ കേന്ദ്രസർക്കാർ രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിടുന്നുവെന്ന് ഭാരതീയ ജനതാ പാർട്ടി ഒഴികെയുള്ള രാഷ്ട്രീയ പാർട്ടികളുടെ നേതൃത്വത്തിലുള്ള സംസ്ഥാനങ്ങൾ ആരോപിച്ച സാഹചര്യത്തിലാണ് കോടതി ഉത്തരവ് എന്നത് ശ്രദ്ധേയമാണ്.

anaswara baburaj

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

5 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

5 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

6 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

6 hours ago