രാജ്യത്തെ തെരെഞ്ഞെടുപ്പ് നിയമങ്ങളുടെ കാലാനുസൃതമായ പരിഷ്‌ക്കരണം ലക്ഷ്യമിട്ട് തെരെഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ലോക്സഭ ശബ്ദ വോട്ടോടുകൂടി പാസ്സാക്കി. വോട്ടർപ്പട്ടികയെ ആധാറുമായി ബന്ധിപ്പിക്കുന്ന ഭേദഗതിയാണ് പ്രധാനം. തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി ഏതു സ്ഥലവും ഏറ്റെടുക്കാൻ നിയമ ഭേദഗതി തെരെഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകുന്നു. ജന പ്രാധിനിത്യ നിയമത്തിൽ ഭാര്യ എന്നതിന് പകരം സ്പോസ് എന്ന പദം ഉപയോഗിക്കാനും ലിംഗ നീതി ഉറപ്പു വരുത്താനും ഭേദഗതി ലക്ഷ്യമിടുന്നു. പ്രതിപക്ഷത്തിന്റെ ശക്തമായ എതിർപ്പിനിടയിലാണ് കേന്ദ്ര നിയമ മന്ത്രി കിരൺ റിജ്ജു ബില്ല് അവതരിപ്പിച്ചത്.
പുതിയ നിയമ നിർമ്മാണം രാജ്യത്തെ തെരെഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് കൂടുതൽ വിശ്വാസ്യത നൽകുമെന്നും കള്ള വോട്ട് തടയുമെന്നും മന്ത്രി കിരൺ റിജ്ജു അഭിപ്രായപ്പെട്ടു.ഒരപേക്ഷയും നിരസിക്കില്ലെന്നും ആധാർ നമ്പർ സമർപ്പിക്കാൻ കഴിയാത്തതിന്റെ പേരിൽ ഒരാളെയും വോട്ടർ പട്ടികയിൽ നിന്ന് പുറത്തുകളയില്ലെന്നും ബില്ല് പറയുന്നു. വോട്ടർമാരെ തിരിച്ചറിയാൻ മറ്റു രേഖകളും അനുവദിക്കും. തെരെഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെ വിവിധ കോണുകളിൽ നിന്ന് തെരെഞ്ഞെടുപ്പ് പരിഷ്‌ക്കാരങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ സർക്കാരിന് സമർപ്പിക്കുന്നുണ്ട്.
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…