കൊച്ചി: തൃക്കാക്കരയിൽ യു ഡി എഫ് സ്ഥാനാർഥി ഉമതോമസിന്റെ വിജയം ഉറപ്പിച്ചതോടെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കെ.വി തോമസിനെതിരെ മുദ്രാവാക്യങ്ങൾ ഉയരുന്നു. ‘നിന്നെ പിന്നെ കണ്ടോളാം’ എന്നായിരുന്നു മുദ്രാവാക്യം. ഉമ വിജയം ഉറപ്പിച്ചതോടെ മണ്ഡലത്തിലെ മറ്റ് കേന്ദ്രങ്ങളില്‍ നിന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.
പാര്‍ട്ടി വിട്ടശേഷം കെ. വി തോമസിനെ മാന്‍ഡ്രേക്ക് എന്നാണ് പ്രവര്‍ത്തകര്‍ പറഞ്ഞത്. ഒരു തരത്തിലും കെ.വി.തോമസ് ഫാക്ടര്‍ ഇടതുമുന്നണിക്ക് ഗുണം ചെയ്തില്ലെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്നത്. ബക്കറ്റില്‍ കോരിയെടുത്ത കടല്‍വെള്ളം മാത്രമായി കെ. വി തോമസ് ചുരുങ്ങിയെന്നും പ്രവര്‍ത്തകര്‍ ആക്ഷേപം ഉന്നയിച്ചു.
ആറ് റൗണ്ടുകൾ കഴിഞ്ഞപ്പോൾ ഉമ തോമസ് പതിനയ്യായിരത്തിലേക്ക് ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. യുഡിഎഫ് ശക്തി കേന്ദ്രങ്ങളിലെല്ലാം ഉമയ്ക്കാണ് വ്യക്തമായ ലീഡ്. യുഡിഎഫ് പ്രതീക്ഷച്ചിനേക്കാള്‍ ലീഡാണ് ലഭിച്ചിരിക്കുന്നത്. പോളിംഗ് കുറഞ്ഞ ബൂത്തുകളിലും ഉമയ്ക്കാണ് ലീഡ്. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടംമുതല്‍ ഉമാ തോമസ് ക്രമാനുഗതമായി ലീഡ് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. സിപിഎം ജില്ലാ നേതൃത്വവും പരാജയം സമ്മതിച്ചിരിക്കുകയാണ്.
എറണാകുളം മഹാരാജാസ് കോളേജിലാണ് വോട്ടെണ്ണല്‍. രാവിലെ 7.30-ന് സ്ഥാനാര്‍ഥികളുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും സാന്നിധ്യത്തില്‍ സ്‌ട്രോംഗ് റൂം തുറന്ന് വോട്ടിംഗ് യന്ത്രങ്ങള്‍ പുറത്തെടുത്തു. എട്ടുമണിയോടെ വോട്ടെണ്ണല്‍ തുടങ്ങി.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ കോവിഡ് പ്രതിരോധ വാക്സീനായ കോവാക്സീൻ പൂർണമായും സുരക്ഷിതമാണെന്ന് നിർമാതാക്കളായ ഭാരത് ബയോടെക്. ബ്രിട്ടിഷ് ഫാർമ…
ദില്ലി: ഇത്തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കില്ല. അമേഠിയിലോ സോണിയാ ഗാന്ധി നിലവിലെ എംപിയായിരുന്ന റായ്ബറേലിയോ പ്രിയങ്ക ഗാന്ധി…
ദില്ലി : ലൈംഗിക പീഡന പരാതിയിൽ കുടുങ്ങിയ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണ വിദേശത്ത് കടന്നതിൽ വിശദീകരണവുമായി വിദേശകാര്യമന്ത്രാലയം. ഡിപ്ലോമാറ്റിക്…