ജയ്പൂർ : മൂന്നരവയസ്സുകാരിയെ കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയ മാതാപിതാക്കൾ അറസ്റ്റിൽ.
രാജസ്ഥാനിലെ ബിക്കാനീർ ജില്ലയിൽ കഴിഞ്ഞ ദിവസമാണ് ദാരുണമായ കൊലപാതകം നടന്നത്.കൺവർലാൽ ഗീത ദേവി ദമ്പതികളാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകളെ തുടർന്ന് കുട്ടിയെ കൊലപ്പെടുത്തിയെന്നാണ് നിഗമനം.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഛത്തർഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. ദമ്പതികൾ കുട്ടിയുടെ മൃതദേഹം കനാലിൽ ഉപേക്ഷികാകുയായിരുന്നു. ബൈക്കിലാണ് ഇവർ കടന്നുകളഞ്ഞത്. സംഭവത്തെ തുടർന്ന് ദൃക്‌സാക്ഷികൾ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് 20 കിലോമീറ്റർ അകലെ ബൈക്ക് കണ്ടെത്തി.
തുടർന്ന് മാതാപിതാക്കളെയും കസ്റ്റഡിയിലെടുത്തു. പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് സാമ്പത്തിക ബുദ്ധിമുട്ടാണ് മകളെ കൊല്ലാൻ കാരണമായതെന്ന് ഇരുവരും പറഞ്ഞതായി പോലീയസ് വ്യക്തമാക്കി. മൂന്നര വയസ്സുള്ള കുഞ്ഞിന് പുറമേ മൂന്ന് കുട്ടികൾകൂടി ഇവർക്കുണ്ട്.
ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…
കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…
തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…