ന്യൂഡല്‍ഹി: ഇന്ത്യയില്‍ പൊതുതിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കോണ്‍ഗ്രസ് അനുബന്ധമായ 867 ഫെയ്‌സ്ബുക്ക് പേജുകള്‍ നീക്കം ചെയ്തു. വ്യാജ പേജുകള്‍ നീക്കം ചെയ്യുന്നതിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് പേജുകള്‍ നീക്കം ചെയ്യുന്നത്. ഇത് ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ഇത്രയും പേജുകള്‍ ഒരുമിച്ച് നീക്കം ചെയ്യുന്നത്.
ഫേസ്ബുക്കിന്റെ സൈബർ സെക്യൂരിറ്റി വിഭാഗം ആണ് വിവരം അറിയിച്ചത്.പാകിസ്ഥാനിൽ നിന്നുള്ള 24 പേജുകളും 57 അക്കൗണ്ടുകളും 7 ഗ്രൂപ്പുകളും 15 ഇൻസ്റ്റാഗ്രാം അക്കൗണ്ടുകളുമാണ് ഡിലീറ്റ് ചെയ്തത്. 28 ലക്ഷം പേർ പിന്തുടരുന്ന പേജുകളും ഡിലീറ്റ് ചെയ്തതിൽ ഉൾപ്പെടുന്നു.
കോൺഗ്രസ് ഐടി വിഭാഗത്തിന്റെ നേതൃത്വത്തിലാണ് 687 പേജുകൾ പ്രവർത്തിച്ചിരുന്നതെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. വ്യാജ അക്കൗണ്ടുകൾ വഴി പേജുകൾ ഉണ്ടാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രചാരണം അഴിച്ചുവിടുകയായിരുന്നു ലക്ഷ്യം. ആസൂത്രിതമായി ഫേക്ക് അക്കൗണ്ടുകൾ ക്രിയേറ്റ് ചെയ്തത് കൊണ്ടാണ് പേജുകൾ നീക്കം ചെയ്യേണ്ടി വന്നതെന്നും ഫേസ്ബുക്ക് അറിയിച്ചു.
വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെയും മകനെയും തീകൊളുത്തി കൊല്ലാൻ ശ്രമിക്കുന്നതിനിടെ പൊള്ളലേറ്റ ഗൃഹനാഥൻ മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ്…
ബിജെപിക്ക് 27 ശതമാനം വോട്ടോ ? എക്സിറ്റ് പോൾ കണ്ട് വായപൊളിക്കണ്ട ! സൂചനകൾ നേരത്തെ വന്നതാണ് #bjp #rajeevchandrasekhar…
ഗാസ യു_ദ്ധം അവസാനിപ്പിക്കുന്നതിന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നിര്‍ദ്ദേശിച്ച കരാറിന്റെ കരടിനോട് അനുഭാവപൂര്‍വ്വം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു…
ഒഡിഷയും കാവി അണിയുന്നു. ഒഡിഷ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോളില്‍ നവീന്‍ പട്നായിക്കിന്റെ നേതൃത്വത്തിലുള്ള ബിജു ജനതാദളിനെ ഭാരതീയ ജനതാ…
മോഷ്ടിച്ച സ്‌കൂട്ടറിലെത്തി യുവതിയുടെ മാല പിടിച്ചുപറിക്കാൻ ശ്രമിച്ച യുവാവ് പിടിയില്‍. ചന്തവിള സ്വപ്‌നാലയത്തില്‍ അനില്‍കുമാര്‍ (42) ആണ് കഴക്കൂട്ടം പോലീസിന്റെ…
സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും ശിക്ഷ അനുഭവിക്കണമെന്ന് മദ്രാസ് ഹൈക്കോടതിയുടെ വിധി. #briberycase #madrashighcourt