പത്തനംതിട്ട: കണ്ണൂർ എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പ്രേരണാകുറ്റം ചുമത്തപ്പെട്ട സിപിഎം നേതാവും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യയുടെ മുൻകൂർ ജാമ്യഹർജി തള്ളിയതിന് പിന്നാലെ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ലെന്ന് സൂചന നൽകി നവീൻ ബാബുവിന്റെ കുടുംബം. പാർട്ടിയോട് ഒന്നും പറയാനില്ലെന്നും രാഷ്ട്രീയ പോരാട്ടത്തിനല്ല നിയമ പോരാട്ടത്തിനാണ് മുൻതൂക്കം നൽകുന്നതെന്നും സഹോദരൻ പ്രവീൺ ബാബു വെളിപ്പെടുത്തി. നീതിക്കായി ഏതറ്റംവരെയും പോകുമെന്നും പെട്രോൾ പമ്പുമായി ബന്ധപ്പെട്ട് പി പി ദിവ്യയുടേത് ബിനാമി ഇടപാടുകളാണെന്നു സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ പോലീസ് എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും പോലീസ് നീതി കാട്ടിയില്ലെന്നും നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും പ്രതികരിച്ചു. ഇതാദ്യമായിട്ടാണ് കുടുംബത്തിന്റെ പ്രതികരണം ഉണ്ടാകുന്നത്. പോസ്റ്റ് മോർട്ടം നടപടികളിൽ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും. സത്യസന്ധനും കാര്യക്ഷമതയുമുള്ള ഉദ്യോഗസ്ഥനായിരുന്നു നവീൻ ബാബുവെന്നും. തഹസിൽദാർ എന്ന നിലയിൽ താൻ പലപ്പോഴും അദ്ദേഹത്തിൽ നിന്ന് ഉപദേശങ്ങൾ തേടിയിരുന്നുവെന്നും മഞ്ജുഷ മാദ്ധ്യമങ്ങളോട് പറഞ്ഞു. ആത്മഹത്യ പ്രേരണാകുറ്റം ചുമത്തിയിട്ടും ദിവ്യയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ഉയരുകയാണ്.
ഇന്ന് രാവിലെ പതിനൊന്ന് മണിക്കാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളികൊണ്ട് വിധി പറഞ്ഞത്. ഒളിവിൽ കഴിയുന്ന ദിവ്യയ്ക്ക് കോടതിയിൽ കീഴടങ്ങുകയോ അറസ്റ്റ് വരുകയോ ചെയ്യാം. മേൽക്കോടതിയിൽ അപ്പീൽ നൽകി ഒളിവിൽ തുടരാനും ദിവ്യ മടിച്ചേക്കില്ല. നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം എന്ന് പരസ്യ നിലപാട് സ്വീകരിക്കുമ്പോഴും പാർട്ടി പ്രതിയായ ദിവ്യയ്ക്ക് സംരക്ഷണം ഒരുക്കി എന്ന് തെളിഞ്ഞിരിക്കുകയാണ്. പാർട്ടി അനുഭാവികളായ കുടുംബമാണ് നവീൻ ബാബുവിന്റേത് എന്നത് കൊണ്ടുതന്നെ നിയമപോരാട്ടത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ രാഷ്ട്രീയ സമ്മർദ്ദം കുടുംബത്തിന് മേൽ ഉണ്ടായിരുന്നു. എന്നാൽ ആ സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല എന്ന് തന്നെയാണ് ഇന്ന് നവീൻ ബാബുവിന്റെ കുടുംബം വ്യക്തമാക്കുന്നത്.
ബംഗളൂരു: ഫോണ്‍ വിളിച്ചിട്ട് എടുത്തില്ലെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഭാര്യയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം തെളിവ് നശിപ്പിക്കാന്‍ മുഖത്ത് തിളച്ച എണ്ണയൊഴിച്ച…
മുംബൈ : പരീക്ഷയ്ക്കിടെ ChatGPT ഉപയോഗിച്ച് ഉത്തരം കണ്ടെത്താന്‍ ശ്രമിച്ചതിന് പിടിയിലായ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി ഹോസ്റ്റല്‍ മുറിയില്‍ ജീവനൊടുക്കിയ…
മൂന്ന് സഹസ്രാബ്ദങ്ങളിലധികമായി രാജവംശങ്ങള്‍ക്കും തീര്‍ത്ഥാടകര്‍ക്കും പണ്ഡിതന്മാര്‍ക്കും സാക്ഷ്യം വഹിച്ച ശിവന്റെ നിത്യനഗരമായ കാശി (വാരണാസി) വീണ്ടും ഒരു ചരിത്രപരമായ മാറ്റത്തിന്…
തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസിദ്ധമായ ലഡ്ഡു പ്രസാദ നിര്‍മ്മാണത്തിന് ഉപയോഗിച്ച നെയ്യില്‍ മായം കലര്‍ത്തിയെന്ന കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് (ED)…
സംസ്ഥാന പോലീസിന്റെ തലപ്പത്തിരുന്ന, ഡി.ജി.പി. റാങ്കില്‍ വിരമിച്ച ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അഴിമതിക്കും അനധികൃത സ്വത്തുസമ്പാദനത്തിനും ശിക്ഷിക്കപ്പെട്ട് ജയിലിലേക്ക് പോകുന്നത്…
തിരുവനന്തപുരം : നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന തിരുവനന്തപുരം മൃഗശാല വനമേഖലയോട് ചേര്‍ന്ന ഭാഗത്തേക്ക് മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് വിവാദങ്ങളും ചര്‍ച്ചകളും കൊഴുക്കുന്നു. 'റീ…