കേരള സർവകലാശാല
തിരുവനന്തപുരം: കേരള സര്‍വകലാശാലയില്‍ വീണ്ടും പോര് കടുക്കുന്നു. സസ്‌പെന്‍ഷനിലായ രജിസ്ട്രാര്‍ ഡോ. കെ.എസ്. അനില്‍കുമാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ വിലക്കി. ഔദ്യോഗിക വാഹനത്തിന്റെ താക്കോല്‍ തിരികെ വാങ്ങാനും ഗാരേജില്‍ സൂക്ഷിക്കാനുമാണ് വൈസ് ചാന്‍സലറുടെ പുതിയ നിര്‍ദേശം. രജിസ്ട്രാറുടെ ചുമതല നല്‍കിയ ഡോ. മിനി കാപ്പനോടും സര്‍വകലാശാല സെക്യൂരിറ്റി ഓഫീസറോടുമാണ് വിസി ഇക്കാര്യം നിര്‍ദേശിച്ചിരിക്കുന്നത്.
അന്തരീക്ഷം സമാധാനപൂര്‍ണമായാലേ, സിന്‍ഡിക്കേറ്റ് വിളിക്കുന്നതടക്കമുള്ള നടപടികളെടുക്കാനാവൂവെന്ന നിലപാടിലാണ് വിസി. ഇതിനുപിന്നാലെയാണ് സസ്‌പെന്‍ഷനിലുള്ള രജിസ്ട്രാര്‍ ഔദ്യോഗിക വാഹനം ഉപയോഗിക്കുന്നത് വിലക്കി പുതിയ നിര്‍ദേശം പുറപ്പെടുവിച്ചത്. നേരത്തെ രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ സിഡിക്കേറ്റ് പിന്‍വലിച്ചെങ്കിലും വിസി അംഗീകരിച്ചിരുന്നില്ല.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…